കൊച്ചി: ചില ആശുപത്രികളിൽ പീഡിയാട്രിക് വെൻറിലേറ്റർ സൗകര്യമുണ്ടെന്ന സർക്കാർ അവക ാശവാദത്തിെൻറ ആധികാരികത പരിശോധിക്കാൻ ഹൈകോടതി ജില്ല പ്രിൻസിപ്പൽ ജഡ്ജിയെ ചുമത ലപ്പെടുത്തി.
സർക്കാർ നൽകിയ പട്ടികയിൽ പറയുന്ന ചില ആശുപത്രികളിൽ വെൻറിലേറ്റർ സൗകര്യമില്ലെന്ന ഹരജിക്കാരെൻറ ആരോപണത്തെ തുടർന്നാണ് ഇക്കാര്യം പരിശോധിക്കാൻ വയനാട് ജില്ല ലീഗൽ സർവിസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല പ്രിൻസിപ്പൽ ജഡ്ജിക്ക് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശം നൽകിയത്.
സുൽത്താൻ ബത്തേരി ഗവ. സാർവജന ഹൈസ്കൂളിലെ വിദ്യാർഥി ഷഹ്ല ഷെറിൻ 2019 നവംബർ 20ന് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാർ ആശുപത്രികളിൽ ഇത്തരം കേസുകളിൽ മതിയായ ചികിത്സ സൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കുളത്തൂർ ജയ്സിങ് പൊതുതാൽപര്യ ഹരജി നൽകി.
ഇതിന് മറുപടിയായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കോട്ടയം ജനറൽ ആശുപത്രി, മട്ടാഞ്ചേരിയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശുപത്രി, താമരശ്ശേരി, കുറ്റ്യാടി താലൂക്ക് ആശുപത്രികൾ, കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി എന്നിവിടങ്ങളിൽ പീഡിയാട്രിക് വെൻറിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ളതായി ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.