ചേർത്തല: മാണിയുടെ മൃതദേഹത്തോട് ജോസ് കെ. മാണി അനാദരവ് കാണിച്ചുവെന്ന് ജനപക്ഷം നേതാവ് പി.സി ജോർജ്. മൃതദേഹം സംസ്കര ിച്ച സ്ഥലം കണ്ടാൽ അത് മനസ്സിലാവും. മാണി അത്യാഹിത നിലയിൽ കിടക്കുമ്പോഴും മകനും മകളും വോട്ട് തേടി നടക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചേർത്തലയിൽ എൻ.ഡി.എ സംസ്ഥാനതെരെഞ്ഞെടുപ്പ് അവലോകനത്തിനെത്തിയതായിരുന്നു പി.സി ജോർജ്.
മാണിയുടെ മുഖ്യമന്ത്രി പദം തകർത്തത് ജോസ് കെ. മാണിയാണ്. നൂല് പൊട്ടിയ പട്ടം പോലെയാണ് അദ്ദേഹം. കേരള കോൺഗ്രസ് പിരിച്ചുവിടണമെന്ന് നേരത്തെ ഞാൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ അത് തനിയെ തീരുന്ന അവസ്ഥയാണ്. പി.ജെ ജോസഫ് മാണിയുടെ അനുശോചനം നടത്തിയ രീതി ശരിയായില്ലെന്നും ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.