തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാര വിളിച്ചപ്പോള്‍ രണ്ടു തവണ താന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തതായി പി.സി ജോര ്‍ജ് എംഎല്‍എ. രണ്ടാഴ്ച്ച മുമ്പാണ് നെറ്റ് കോള്‍ വന്നത്. നിങ്ങള്‍ക്ക് അയച്ച സന്ദേശം കണ്ടില്ലേ എന്നായിരുന്നു ആദ് യം ചോദിച്ചത്. കണ്ടില്ല എന്നു പറഞ്ഞപ്പോള്‍ വിളിക്കുന്നത് രവി പൂജാരിയാണെന്നു പറഞ്ഞു.
തന്നെയും മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്നുമായിരുന്നു ഭീഷണി. ‘നീ പോടാ റാസ്‌കല്‍ നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്’ എന്ന് അറിയാവുന്ന ഭാഷയില്‍ താന്‍ മറുപടി പറഞ്ഞതായി പി.സി ജോര്‍ജ് പറഞ്ഞു. വീണ്ടും ഇതേ നമ്പരില്‍ നിന്നും വിളിച്ചിരുന്നതായും വാർത്താസമ്മേളനത്തിൽ ജോര്‍ജ് പറഞ്ഞു.
രവി പൂജാരി വിളിച്ചിരുന്നെന്നും രണ്ടുതവണ താന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തെന്നും പി.സി. ജോര്‍ജ് പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് നെറ്റ് േകാള്‍ വന്നത്. നിങ്ങള്‍ക്കയച്ച സന്ദേശം കണ്ടില്ലേ എന്നായിരുന്നു ആദ്യംചോദിച്ചത്. കണ്ടിെല്ലന്ന് പറഞ്ഞപ്പോള്‍ വിളിക്കുന്നത് രവി പൂജാരിയാണെന്ന് പറഞ്ഞു. തന്നെയും മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്നുമായിരുന്നു ഭീഷണിയെന്നും ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.