കോട്ടയം: മുസ്ലിം സമുദായത്തോട് പരസ്യമായി മാപ്പുപറഞ്ഞ് പി.സി. ജോർജ് എം.എൽ.എ. ഫോ ൺ സംഭാഷണത്തിനിടെ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചതിൽ എന്നെ സ്നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ വലിയ ജനവിഭാഗത്തിനു ദുഃഖവും അമർഷവുമുണ്ടാക്കിയെന്ന് മനസ്സിലാക്കു ന്നു. വിഷയത്തിൽ എെൻറ സഹോദരങ്ങൾക്കുണ്ടായ മനോവിഷമത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു -പി.സി. ജോർജ് ഔദ്യോഗിക െലറ്റർപാഡിൽ തയാറാക്കിയ പ്രസ്താവനയിൽ പറയുന്നു.
ഞാനെടുത്ത രാഷ്ട്രീയ തീരുമാനത്തിെൻറ പേരിൽ എന്നെ ഒറ്റെപ്പടുത്താനും മതവിദ്വേഷം പടർത്താനുമുള്ള ചില സംഘടനകളുടെ ശ്രമഫലമായി ജനിച്ചുവളർന്ന എെൻറ നാട്ടിൽ ജനപ്രതിനിധി കൂടിയായ എന്നെ വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കുപോലും ബഹിഷ്കരിക്കാൻ 66 പള്ളികളിൽ പ്രസംഗിച്ചത് ഒരു പൊതുപ്രവർത്തകനെന്ന നിലയിലും ഈരാറ്റുപേട്ടയെ കഴിഞ്ഞ നാലുപതിറ്റാണ്ട് ഹൃദയത്തിൽ കൊണ്ടുനടന്ന ഒരു വ്യക്തിയെന്ന നിലയിലും ഏറെ വേദനിപ്പിച്ചു -ജോർജ് പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് പൂഞ്ഞാർ മണ്ഡലത്തിലെ മുസ്ലിം സമുദായ പരിപാടികളിൽനിന്ന് ജോർജിനെ പൂർണമായും ഒഴിവാക്കിയിരുന്നു.
മറ്റു െപാതുപരിപാടികളിലും ജോർജിനെ ക്ഷണിക്കാത്ത പശ്ചാത്തലത്തിലാണ് ക്ഷമാപണമേത്ര. അതേസമയം, സമുദായം ചർച്ച ചെയ്യേണ്ട വിഷയമാണിതെന്നും ഈ ക്ഷമാപണംകൊണ്ട് തീരുന്നതാണോ സമുദായത്തിനുണ്ടായ വേദനയെന്നും ഇമാം ഏകോപന സമിതി ചെയർമാനും പുത്തൻ പള്ളി ഇമാമുമായ മുഹമ്മദ് നദീർ മൗലവി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.