കൊച്ചി: ജനാഭിമുഖമല്ലാത്ത ഒരു കുർബാന രീതിയും അംഗീകരിക്കില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ കൈക്കാരൻമാരുടെയും ഫാമിലി യൂനിറ്റ് വൈസ് ചെയർമാൻമാരുടെയും സമ്മേളനം വ്യക്തമാക്കി. അതിരൂപതയിലെ വൈദികര്‍ സിനഡ് രീതിയിലുള്ള കുര്‍ബാന ചൊല്ലിയാൽ പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച സമ്മേളനം, ജനാഭിമുഖ കുർബാനക്ക് ലിറ്റർജിക്കൽ വേരിയന്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അതിരൂപത വൈദിക സമ്മേളനത്തിന്റെ തീരുമാനത്തിനും പ്രമേയത്തിനും ഇടവക പ്രതിനിധി സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.
മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അതിരൂപതയെ തകർക്കാൻ നേതൃത്വം നൽകുന്നവരുമായി ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് സമ്മേളനം ആരോപിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വത്തിക്കാൻ നിയമിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടന്ന ഇഞ്ചിയോടി കമീഷന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അതിരൂപതയിലെ 328 ഇടവകകളിൽ നിന്നുള്ള കൈക്കാരൻമാർ പങ്കെടുത്തു. ഫാ. ജോസഫ് പാറേകാട്ടിൽ ആമുഖപ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.