തളിപ്പറമ്പ്: പറശ്ശിനിക്കടവിലെ ലോഡ്ജില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒമ്പതുപേർകൂടി അറസ്റ്റിൽ. ഇതോടെ, വിവിധ പൊലീസ് സ്റ്റേഷനുകളിലെ 15 കേസുകളിൽ 14 പേര് പിടിയിലായി. വ്യാഴാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി ഉഷസ്സ് ഹൗസില്‍ വൈശാഖ് (25), മാട്ടൂല്‍ നോര്‍ത്തിലെ തോട്ടത്തില്‍വീട്ടില്‍ ജിതിന് (30), ആന്തൂര്‍ തളിയിലെ കണ്ടന്‍ചിറക്കല്‍ ശ്യാംമോഹന് (25), കെ. സജിന്‍ (25), അഞ്ജന എന്നപേരില്‍ േഫസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച കുഴിച്ചാലിലെ മൃദുല്‍ (24), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ തളിയിലെ ഉറുമി ഹൗസില്‍ നിഖില്‍ (21), മുഴപ്പിലങ്ങാട് സ്വദേശി ശരത്ത്, വൈതല്‍മലക്ക് സമീപം ലോഡ്ജില്‍ പീഡിപ്പിച്ച സമദ്, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
മാട്ടൂല്‍ സ്വദേശി സന്ദീപ് (37), ചെങ്ങളായിയിലെ ഷബീര്‍ (36), കുറുമാത്തൂർ ചൊറുക്കളയിലെ ഷംസുദ്ദീന് (37), നടുവിൽ സ്വദേശി അയൂബ് (32), ലോഡ്ജ് മാനേജര്‍ കയരളത്തെ പവിത്രൻ (56) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ സന്ദീപ്, ജിത്തു എന്നിവരുടെ വീടുകളില്‍ െപാലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞദിവസം പിടിയിലായ ഷബീറിെൻറ പുതിയ കാറിലാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഈ കാര്‍ െപാലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന പ്രതി സന്ദീപ് പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ച കാര്‍ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. 2017 ആഗസ്റ്റിനുശേഷം പെണ്‍കുട്ടിയെ സജിെൻറ കോള്‍മൊട്ടയിലെ ക്വാർട്ടേഴ്സില്‍ െവച്ചാണ് സജിനും ശ്യാംമോഹനും ചേര്‍ന്ന് പീഡിപ്പിച്ചത്. മൃദുലും നിഖിലും പെണ്‍കുട്ടിയുടെ പിതാവും പാപ്പിനിശ്ശേരിയിലെ വാടകവീട്ടില്‍ വെച്ച് പീഡിപ്പിച്ചതായാണ് കേസ്. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.