തൃശൂർ: വീട്ടിലിരിപ്പിെൻറ വിരസത മാറ്റാൻ രണ്ട് വീട്ടമ്മമാർ നടത്തിയ പ്രയത്നമാണ് ‘പാപ്പിറസ്’ എന്ന പേപ്പർ ബാഗ് നിർമാണ യൂനിറ്റിലെത്തിയത്. കോവിഡിെൻറ കാറ്റുവീഴ്ചക്കിടയിലും തളർന്നുവീണിട്ടില്ല, പാപ്പിറസും അതിെൻറ ഊർജദാതാക്കളായ തൃശൂർ അയ്യന്തോൾ ന്യൂ ഗാർഡൻസിലെ ബീന ശിവദാസും കുമുദ നിർമലും. തിരക്ക് കുറഞ്ഞെങ്കിലും പാപ്പിറസിൽ മുടങ്ങാതെ പേപ്പർ ബാഗ് ഓർഡറുകളെത്തുന്നുണ്ട്.
2019 ഡിസംബറിലായിരുന്നു സംരംഭത്തിെൻറ തുടക്കം. പല വീട്ടമ്മമാരും ചപ്പാത്തി നിർമാണം പോലുള്ള ബിസിനസുകൾ നടത്തുന്നത് കണ്ടാണ് ഇരുവരും വെറുതെയിരുന്നാൽ ശരിയാവില്ല എന്ന് തീരുമാനിച്ചത്. തുടർന്ന് ആലത്തൂരിൽ പേപ്പർ ബാഗ് നിർമാണ പരിശീലനത്തിന് പോയി. ഇവിടത്തെ അബൂസാഹിർ എന്ന പരിശീലകെൻറ പ്രചോദനമാണ് ഉടൻ യൂനിറ്റ് തുടങ്ങാനിടയാക്കിയത്. പഠിച്ചിറങ്ങിയ ഉടനെയാണ് പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം വന്നത്. ഒരു ലക്ഷത്തോളം രൂപ മുടക്കി പേപ്പർ ബാഗ് നിർമാണത്തിനുള്ള യന്ത്രം വാങ്ങി. അതിൽ ക്രാഫ്റ്റ് പേപ്പർ ഉപയോഗിച്ചാണ് നിർമാണം.
കുമുദത്തിെൻറ വീട്ടകം തന്നെയാണ് പണിശാല. വീട്ടിലെ തിരക്കൊഴിഞ്ഞ് മൂന്നു സഹായികളും അവിടെയെത്തും. ഓർഡർ അനുസരിച്ച് സമയം നോക്കാതെ ജോലി പൂർത്തിയാക്കും. അഞ്ച് രൂപ മുതൽ 12 രൂപ വരെയാണ് പേപ്പർ ബാഗുകളുടെ വില.
‘‘പ്ലാസ്റ്റിക്കിനെതിരായ യുദ്ധം കൂടിയാണിത് എന്നതിൽ സന്തോഷമാണ്. പരിസ്ഥിതി സൗഹൃദമാണ് ഈ പ്രവൃത്തിയുടെ കാതൽ. മലിനീകരണമില്ല. അധികം മുതൽമുടക്കില്ലാതെ ചെയ്യാവുന്നതിനാൽ വീട്ടമ്മമാർക്ക് ഏറെ അനുയോജ്യമാണ് ഈ ബിസിനസ്’’ -ഇരുവരും പറയുന്നു. ചന്ദ്രമതി ഹോസ്പിറ്റൽ എം.ഡി. ശിവദാസാണ് ബീനയുടെ ഭർത്താവ്. ആരതി, പാർവതി എന്നിവർ മക്കളാണ്. ബിസിനസുകാരനായ നിർമൽ ഭാസ്കർ ആണ് കുമുദയുടെ ഭർത്താവ്. ലാൽ കൃഷ്ണ, ധ്യാൻ കൃഷ്ണ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.