തിരുവനന്തപുരം: ഇഴഞ്ഞുനീങ്ങുന്ന പള്ളിവാസൽ ജലവൈദ്യുതി വിപുലീകരണ പദ്ധതി ഇൗ സർക്കാറിെൻറ കാലാവധിക്ക് മുമ്പ് പൂർത്തീകരിക്കാനുള്ള വൈദ്യുതി മന്ത്രിയുടെ ശ്രമങ്ങൾക്ക് തടസ്സം ഉേദ്യാഗസ്ഥർ. 60 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതി നിർമാണം വൈകുന്നതിനാൽ പാഴാകുന്നതും കോടികൾ. ഇതോടൊപ്പം, നാല് കോടി രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം പാഴാകുെന്നന്നാണ് റിപ്പോർട്ട്.
നിലവിലെ കരാർ റദ്ദാക്കി പുതിയ ടെൻഡർ വിളിക്കാൻ മന്ത്രി നിർദേശിെച്ചങ്കിലും കരാറുകാരെ സഹായിക്കുന്ന നിലപാടാണ് ഉേദ്യാഗസ്ഥർ സ്വീകരിക്കുന്നതത്രെ. കരാറുകാരായ എസാർ ഗ്രൂപ്പിന് ഹൈ കോടതിയിൽ പോകാൻ അവസരമൊരുക്കിയതും ഉദ്യോഗസ്ഥരാണെന്നും ആരോപണമുണ്ട്. ഇതേതുടർന്ന് പുതിയ കരാർ ക്ഷണിക്കുന്നത് തടസ്സപ്പെട്ടു. നിലവിലെ കരാറുകാരെ ഒഴിവാക്കണമെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടിവരുമോയെന്ന സംശയമാണ് ഉയരുന്നത്.
വർഷങ്ങളായി നിർമാണപ്രവർത്തനങ്ങൾ മുടങ്ങിക്കിടന്ന ലോവർ പെരിയാർ പദ്ധതിയുടെ ജോലി പുനരാരംഭിച്ചത് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയെൻറ ശക്തമായ ഇടപ്പെടലിെന തുടർന്നായിരുന്നു. ഇേപ്പാഴത്തെ മന്ത്രി എം.എം. മണി ആവുന്നത്ര ശ്രമിച്ചിട്ടും ഉദ്യോഗസ്ഥ-കരാർ കൂട്ടുകെട്ടിെൻറ കുരുക്കഴിക്കാൻ കഴിയുന്നില്ല. കരാറുകാരുടേതടക്കം അക്ഷയപാത്രമായി പള്ളിവാസൽ വിപുലീകരണ പദ്ധതി മാറും. സംസ്ഥാനത്തെ പൊതുമേഖലയിലെ ആദ്യ ജലവൈദ്യുതി നിലയമായ പള്ളിവാസൽ എസ്.എൻ.സി-ലാവലിൻ കരാർ പ്രകാരം നവീകരിെച്ചങ്കിലും അധികജലം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് വിപുലീകരണ പദ്ധതി ആരംഭിച്ചത്. 2011ൽ കമീഷൻ ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ടായിരത്തിലാണ് നിർമാണം തുടങ്ങിയത്.
തുരങ്കം തകർന്ന് വീണടതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കരാറുകാർ നിർമാണം മെല്ലെയാക്കി. തുരങ്ക നിർമാണത്തിന് ആധുനിക സാേങ്കതികവിദ്യ ഉപയോഗിക്കാതിരുന്നതാണ് തകരാൻ കാരണം. കൊങ്കൺ റെയിൽവേ നിർമാണത്തിന് ഉപയോഗിച്ച സാേങ്കതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് ഇ. ശ്രീധരെൻറ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നിർദേശിച്ചിരുന്നു. അതിലും തീരുമാനമെടുക്കാതെ നീട്ടി. പദ്ധതിയുടെ പേരിൽ റോഡ് നിർമിച്ചതിനാൽ അവിടെ വ്യാജ പട്ടയ ലോബിക്ക് ഭൂമികച്ചവടത്തിന് അവസരം ലഭിെച്ചന്നും റിസോർട്ടുകൾ ഉയർെന്നന്നും പരാതി ഉയർന്നിരുന്നു. പദ്ധതിക്കായി പൊന്നും വിലയ്ക്ക് ഏറ്റെടുത്ത ഭൂമിയെ സംബന്ധിച്ചും ആരോപണമുയർന്നു. വ്യാജപട്ടയം സമ്പാദിച്ച വൈദ്യുതി ബോർഡിെൻറയും റവന്യൂവിെൻറയും ഭൂമി ഏറ്റെടുെത്തന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.