തിരുവനന്തപുരം: പാലത്തായിയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെതിരെ പോക്സോ ഒഴിവാക്കി ദുർബലമായ വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം പിണറായി സർക്കാറിെൻറ സംഘ്പരിവാർ വിധേയത്വത്തിെൻറ സമ്മതപത്രമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ്.
കുറ്റപത്രം സമർപ്പിക്കേണ്ട അവസാന മണിക്കൂറിൽ അതീവ ദുർബലമായ കുറ്റപത്രം സമർപ്പിച്ചു എന്ന് വരുത്തിത്തീർത്ത് കേരള ജനതയുടെ പ്രതിഷേധത്തെ പരിഹസിക്കുകയാണ് സർക്കാർ. കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നത് കുട്ടിയുടെ ആദ്യമൊഴിയിൽ വ്യക്തമായിരിക്കെ പോക്സോ പ്രകാരമല്ലാതെ കുറ്റപത്രം സമർപ്പിച്ചത് ക്രൈംബ്രാഞ്ച് നടത്തിയ അട്ടിമറിയാണ്. കേരളത്തിലെ അമ്മമാരുടെ രോഷാഗ്നിയിൽ ഇടത് സർക്കാർ ചാമ്പലാവുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
പോക്സോ ഒഴിവാക്കിയതിനെതിരെ കുടുംബം
പാനൂർ (കണ്ണൂർ): പാലത്തായി പീഡനക്കേസിലെ പ്രതി ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെതിരെ പോക്സോ വകുപ്പ് ചുമത്തണമെന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം. പോക്സോ വകുപ്പ് ഇല്ലാതെ കുറ്റപത്രം സമർപ്പിച്ച ക്രൈംബ്രാഞ്ചിെൻറ നടപടിയോട് പ്രതികരിക്കുകയായിരുന്നു കുടുംബം.
പോക്സോ ചുമത്തുമെന്ന് തന്നെയാണ് തങ്ങൾ കരുതുന്നത്. ഇക്കാര്യത്തിൽ തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറാകണം. അന്വേഷണം വേഗം പൂർത്തിയാക്കി പൂർണ കുറ്റപത്രം സമർപ്പിക്കണമെന്നും പീഡിപ്പിച്ച അധ്യാപകന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.