ദുബൈ: തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈകോടതി വിധിക്കെതിരെ ഒരുമാസത്തിനകം സുപ്രിംകോടതിയിൽ നിന്ന് സ്റ്റേ ല ഭിക്കാത്ത പക്ഷം കാരാട്ട് റസാഖിനെ അയോഗ്യനാക്കി തീരുമാനം പ്രഖ്യാപിക്കുമെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമ കൃഷ്ണൻ വ്യക്തമാക്കി. കെ.എം. ഷാജിയുടെ കാര്യത്തിൽ എടുത്ത അതേ നിലപാട് തന്നെ കാരാട്ട് റസാഖിെൻറ കാര്യത്തി ലും കൈക്കൊള്ളുമെന്ന് അദ്ദേഹം ദുബൈയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
കാരാട്ട് റസാഖിന് സുപ്രിം കോടതിയെ സമീപിക്കുന്നതിന് ഹൈകോടതി ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. നേരത്തേ കെ.എം. ഷാജിയെ സഭയിൽ വരുന്നത് തടഞ്ഞത് നിയമപരമായ ബാധ്യത പാലിക്കുവാൻ വേണ്ടി മാത്രമാണ്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി സുപ്രിംകോടതിയെ സമീപിക്കാൻ 15 ദിവസം സമയം അനുവദിച്ചിരുന്നു.
എന്നാൽ ആ കാലയളവിനുള്ളിൽ സ്റ്റേ സമ്പാദിക്കാൻ കഴിയാഞ്ഞ സാഹചര്യത്തിലാണ് ഷാജിയെ സഭയിൽ വരുന്നതിൽ നിന്ന് വിലക്കിയതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.ഫെബ്രുവരിയിൽ ദുബൈയിൽ നടക്കുന്ന ലോക കേരള സഭ പശ്ചിമേഷ്യാ ഉച്ചകോടിയുടെ പ്രാരംഭ അവലോകനത്തിന് ദുബൈയിൽ എത്തിയതാണ് സ്പീക്കർ.
കെ.എം ഷാജിയുടെ കാര്യത്തിൽ അപ്പീൽ പോകാനായി 15 ദിവസത്തേക്കാണ് ഹൈകോടതി വിധി സ്റ്റേ ചെയ്തത്. എന്നാൽ, 15 ദിവസത്തിനകം ഷാജിക്ക് സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങാനായില്ല. ഇതേ തുടർന്നാണ് ഷാജിയെ സഭയിൽ വരുന്നതിൽ നിന്ന് വിലക്കിയതെന്നും പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.
വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തിയെന്ന് പരാതിയിലാണ് കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖിെൻറ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കിയത്. മണ്ഡലത്തിലെ വോട്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.