അനാഥാലയങ്ങൾക്ക് മേൽ ബാല നീതി നിയമം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ഹൈകോടതി 

കൊച്ചി: ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങൾക്ക് മേൽ 2015ലെ ബാല നീതി നിയമ പ്രകാരമുള്ള നിബന്ധനകൾ അടിച്ചേൽപ്പിക്കാനാവില്ലെന്ന് ഹൈകോടതി. സര്‍ക്കാറിെൻറ സഹായമൊന്നുമില്ലാതെ വ്യക്തികളും സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തനത്തിെൻറ ഭാഗമായി നടത്തുന്ന സ്ഥാപനങ്ങള്‍ ബാലനീതി മാതൃകാ ചട്ടങ്ങള്‍ പ്രകാരമുള്ള സൗകര്യം ഒരുക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശിക്കാനാവില്ല. കരുതലും സംരക്ഷണവും വേണ്ട കുട്ടികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കല്‍ കേന്ദ്ര- സംസ്ഥാനസര്‍ക്കാറുകളുടെ കടമയാണ്. ഇത്തരം അനാഥാലയങ്ങളിൽ കഴിയുന്ന കുട്ടികളെ സൗകര്യങ്ങളോടെ മറ്റിടങ്ങളിലേക്ക് മാറ്റി പാർപ്പിക്കാതെ ബാല നീതി നിയമത്തിെൻറ പേരിൽ അനാഥാലയങ്ങൾ ഏറ്റെടുക്കുന്നത് കുട്ടികളെ തെരുവിലേക്ക് ഇറക്കി വിടുന്ന ദാരുണാവസ്ഥയുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. 

അതേസമയം, ഓര്‍ഫനേജ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതാണെങ്കിലും ഇൗ സ്ഥാപനങ്ങൾ 2015ലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സിംഗിൾബെഞ്ച് നിർദേശിച്ചു.
 

Tags:    
News Summary - Orphanage Kerala Child Highcourt-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.