തിരുവനന്തപുരം: അനധികൃത അന്തർസംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ പരിശോധന തുടര ുന്നു. വ്യാഴാഴ്ച വരെ 259 ബസുകൾക്കെതിരെ മോേട്ടാർ വാഹനവകുപ്പ് കേസെടുത്തു. 3.74 ലക്ഷം രൂ പ പിഴ ഇൗടാക്കി. ചരക്ക് കടത്തിയ മൂന്ന് ബസുകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. പൊലീ സ് സഹകരണേത്താടെ രാത്രിയാണ് കൂടുതൽ പരിശോധന. എല്ലാ ജില്ലകളിലും ഒാരോ സ്പെഷൽ സ്ക്വാഡ് രൂപവത്കരിച്ചാണ് പരിശോധന. സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള 85 സ്ക്വാഡുകളെയും ഒാപറേഷൻ നൈറ്റ് റൈഡേഴ്സിന് നിയോഗിച്ചിട്ടുണ്ടെന്ന് ഗതാഗത കമീഷണർ സുധേഷ്കുമാർ പറഞ്ഞു.
ലൈസൻസില്ലാത്ത ബുക്കിങ് സെൻറുകൾക്കെതിരെയും നടപടി തുടങ്ങിയിട്ടുണ്ട്. പരിശോധിച്ചതിൽ 46 ഏജൻസികൾക്കും ലൈസൻസില്ലെന്ന് കണ്ടെത്തി. രേഖകൾ ഹാജരാക്കാൻ ഏഴ് ദിവസത്തെ സമയം ഇവർക്കനുവദിച്ചു. ബസുകളുടെ നികുതി രേഖകളും പരിശോധിക്കുന്നുണ്ട്. ടിക്കറ്റ് നൽകലടക്കം അനധികൃത നടപടി തുടരുന്ന പല ബസുകളും മൂന്ന് മാസത്തിലൊരിക്കൽ 60000-70000 രൂപ നികുതിയടക്കുന്നതായി കണ്ടെത്തി.
എല്ലാ പോയൻറിൽനിന്നും യാത്രക്കാരെ എടുത്ത് സമാന്തര സർവിസ് നടത്തുന്ന ഇൗ അന്തർ സംസ്ഥാന സർവിസുകളിൽ ചരക്ക് കടത്തുന്നതായും സൂചനയുണ്ട്. ആദ്യഘട്ടത്തിൽ പിഴയും പിന്നീട് െപർമിറ്റ് റദ്ദാക്കലുമടക്കമുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നത്.
അന്തർസംസ്ഥാന സർവിസ്: പരാതിപരിഹാര സമിതി ആരംഭിക്കും –ബി.ഒ.സി.ഐ
കൊച്ചി: ‘കല്ലട’ ബസിൽ യാത്രക്കാർക്കുനേയെയുണ്ടായ മർദനത്തിെൻറ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന സർവിസിലെ യാത്രക്കാർക്കായി പരാതിപരിഹാര സെൽ ആരംഭിക്കുമെന്ന് ബസ് ആന്‍ഡ് കാര്‍ ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ (ബി.ഒ.സി.ഐ) ദേശീയ പ്രസിഡൻറ് ബാബു പണിക്കർ. ബസുകളിലുണ്ടാകുന്ന പരാതികൾ പലപ്പോഴും ഉടമയിലേക്കെത്തുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ ബസില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ അസോസിയേഷെൻറ നേതൃത്വത്തിൽ പരാതിപരിഹാര സമിതി രൂപവത്കരിക്കും. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പറോ, ഇ-മെയിൽ വിലാസമോ യാത്രക്കാർക്ക് നൽകാനും പദ്ധതിയുണ്ട്. മാസത്തിലൊരിക്കൽ ആർ.ടി.ഒ ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവരുമായി ചേർന്ന് ഈ പരാതികൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.