അരിക്കൊമ്പനെ പിടികൂടാനായില്ല; ജി.പി.എസ് കോളർ തിരികെയെത്തിച്ചു

ചിന്നക്കനാൽ (ഇടുക്കി): ചിന്നക്കനാൽ മേഖലയിൽ നിരന്തരം നാശനഷ്ടങ്ങളുണ്ടാക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഇന്നത്തെ സാധ്യതകൾ മങ്ങുന്നു. രാവിലെ മുതലുള്ള തിരച്ചിലിൽ ആനയെ കണ്ടെത്താനായില്ല. ആനയെ പിടികൂടിയാൽ ധരിപ്പിക്കാനുള്ള ജി.പി.എസ് കോളർ ബേസ് ക്യാമ്പിൽ തിരികെയെത്തിച്ചു.

ഇന്നു പുലർച്ചെ നാലരയോടെയാണ് വനംവകുപ്പ് അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം കുറിച്ചത്. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.

ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പനുണ്ടെന്നായിരുന്നു തുടക്കത്തിലെ നിഗമനം. എന്നാൽ, ഇത് ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന ആനയാണെന്ന് പിന്നീട് വ്യക്തമായി. ഇതോടെ അരിക്കൊമ്പനു വേണ്ടിയുള്ള തിരച്ചിൽ വീണ്ടും തുടർന്നെങ്കിലും സമയം നീണ്ടുപോയത് ദൗത്യത്തിന് വെല്ലുവിളിയായി. 

Tags:    
News Summary - Operation arikkomban delays, gps tracker bring back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.