തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സർക്കാർ പരിപാടിയായി നടത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യ ചങ്ങല, മനുഷ്യമതിൽ തുടങ്ങിയവയെല്ലാം ഡി.വൈ.എഫ്.െഎയുടേയോ സി.പി.എമ്മിെൻറയോ പരിപാടികളായിട്ടാണ് കേരളം കണ്ടിട്ടുള്ളതെന്നും സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടത്താൻ വേണ്ടി ഏതാനും സംഘടനകളെ കൂടി വിളിച്ചു വരുത്തി ഇത്തരമൊരു നടപടി സ്വീകരിച്ചത് അങ്ങേയറ്റത്തെ പ്രതിഷേധാർഹമായ കാര്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കമ്യൂണിസ്റ്റ് ദർശനങ്ങളേയും ആശയങ്ങളേയും നിരാകരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തുന്ന ഇൗ പരിശ്രമങ്ങൾ ഗുണത്തേക്കാളേറെ ദോഷമായിരിക്കും സംസ്ഥാനത്ത് ക്ഷണിച്ചു വരുത്തുക. പ്രളയത്തിൽ മുങ്ങിത്താഴ്ന്ന കേരളത്തിൽ അതിൽ നിന്ന് മോചനമാവാൻ പോലും പണമില്ലാതെ കഷ്ടപ്പെടുമ്പോൾ ഇത്തരം രാഷ്ട്രീയ പരിപാടികൾക്കു വേണ്ടി സർക്കാർ പണം ദുരുപയോഗം ചെയ്യുന്നത് ശരിയായ നടപടിയല്ല. ശനിയാഴ്ച ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഉൾെപ്പടെയുള്ളവർ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറി കൂടി പെങ്കടുത്തപ്പോഴാണ് അത് സർക്കാറിെൻറ ഒൗദ്യോഗിക പരിപാടിയാണെന്ന് മനസിലാകുന്നത്.
ക്ഷേത്ര പ്രവേശനത്തിെൻറ വാർഷികം ഒരിക്കലും സർക്കാർ ആഘോഷിച്ചിരുന്നില്ല. എന്നാൽ ഇത്തവണ 82ാമത് വാർഷികം ആഘോഷിച്ചത് ഒരു കോടി രൂപയോളം സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചുകൊണ്ടാണ്. തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനായി പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്യുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സാലറി ചലഞ്ചു പോലുള്ള നടപടികൾ സ്വീകരിച്ച് പ്രളയത്തെ നേരിടാനായി സർക്കാർ ശ്രമിക്കുമ്പോൾ ഇത്തരം ദുർവ്യയങ്ങൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. വനിതാ മതിൽ സി.പി.എം ഒൗദ്യോഗികമായോ അല്ലെങ്കിൽ സി.പി.എമ്മിെൻറ വനിതാ സംഘടനയോ നടത്തുന്നതിൽ തെറ്റില്ല. ജനങ്ങളുടെ പണം ഉപയോഗിച്ചുകൊണ്ട് ഇത്തരം രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിനോട് യു.ഡി.എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.