വീണ്ടും നേമം ചർച്ചയിൽ ഉമ്മൻ ചാണ്ടി

കോട്ടയം: ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ കൈവിടുമോ? ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കാൻ സമ്മതം മൂളിയതായി വാർത്തകൾ പുറത്തുവന്നതോടെ പുതുപ്പള്ളിയിലെ ചർച്ച അതാണ്. ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റായ നേമം പിടിക്കാൻ കരുത്തരെ തന്നെ ഇറക്കണമെന്നാണ് കോൺഗ്രസിലെ നിലപാട്.

നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടി സന്നദ്ധത അറിയിച്ചെന്നാണ് ഡൽഹിയിൽനിന്നുള്ള വാർത്തകൾ. സോണിയ ഗാന്ധിയുമായുള്ള ചർച്ചക്ക് ശേഷമായിരിക്കും അന്തിമതീരുമാനം എന്നും വാർത്തകൾ വന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിട്ടുണ്ട്. നേരത്തേയും നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കുമെന്നും. എന്നാൽ, അതെല്ലാം തള്ളി ഉമ്മൻ ചാണ്ടി തന്നെ രംഗത്തുവന്നു. തെൻറ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞതാണെന്നാണ് അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത്. 1970 മുതൽ 50 വർഷമായി പുതുപ്പള്ളിയിൽനിന്നുള്ള നിയമസഭ അംഗമാണ് ഉമ്മൻ ചാണ്ടി.

Tags:    
News Summary - Oommen Chandy again in the discussion in Nemam Seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.