തിരുവനന്തപുരം: സ്കൂൾ ക്ലാസുകൾക്കൊപ്പം തുടങ്ങിയ കോളജുകളിലെ ഒാൺലൈൻ പഠന പദ്ധതി പാളുന്നു. 40 ശതമാനത്തിൽ താഴെ വിദ്യാർഥികളാണ് വിവിധ ഒാൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന ക്ലാസുകളിൽ പങ്കാളികളാകുന്നത്. കേരള, എം.ജി സർവകലാശാലകളിൽ ബിരുദ പരീക്ഷകൾ പുനരാരംഭിച്ചതിനാൽ ഭൂരിഭാഗം വിദ്യാർഥികൾക്കും അധ്യാപകർക്കും ഒാൺലൈൻ പഠനത്തിനും അധ്യാപനത്തിനും സമയമില്ല. കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്കു കീഴിലെ കോളജുകളിൽ പരീക്ഷകൾ ഏറക്കുറെ പൂർത്തിയായി.
ഇവിടെ മൂന്ന്, അഞ്ച് സെമസ്റ്റർ ക്ലാസുകളാണ് ഒാൺലൈനിൽ നടത്താൻ തീരുമാനിച്ചത്. ഇതിൽ രണ്ടാം സെമസ്റ്റർ ക്ലാസുകൾ മുഴുവനാകാത്ത കോഴ്സുകളുണ്ട്.
സർക്കാർ, എയ്ഡഡ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ 40-50 ശതമാനം വിദ്യാർഥികൾക്കും ഒാൺലൈൻ പഠന സൗകര്യമില്ല. സ്മാർട്ട് ഫോണും മതിയായ വേഗത്തിൽ പ്രവർത്തിക്കുന്ന ഇൻറർനെറ്റ് സംവിധാനവുമുള്ളവർക്ക് മാത്രമേ ഒാൺലൈൻ ക്ലാസുകളിൽ പെങ്കടുക്കാൻ കഴിയൂ. സൂം, ഗൂഗിൾ മീറ്റ് ഉൾപ്പെടെ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് അധ്യാപകർ ക്ലാസെടുക്കുന്നത്. സർക്കാർ, എയ്ഡഡ് കോളജുകളിൽ പഠിക്കുന്ന എസ്.സി/എസ്.ടി ഉൾെപ്പടെ പിന്നാക്ക വിദ്യാർഥികൾ ഏറക്കുറെ പൂർണമായും ഒാൺലൈൻ പഠന പരിധിക്കുപുറത്താണ്. ഇവർക്ക് സ്മാർട്ട് ഫോണില്ല.
സൗകര്യമില്ലാത്തവർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഇടെപട്ട് സംവിധാനമൊരുക്കുമെന്ന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. സൗകര്യമില്ലാത്തവരുടെ കണക്കും പല കോളജുകളും ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ക്ലാസിൽ പെങ്കടുക്കുന്ന കുട്ടികളിൽ നല്ലൊരു ശതമാനത്തിനും നെറ്റ്വർക്കിലെ തകരാർ കാരണം ക്ലാസുകൾ നേരാംവണ്ണം കേൾക്കാൻ കഴിയുന്നില്ല. കൂടുതൽ സമയം വിഡിയോ ക്ലാസിൽ പെങ്കടുക്കാൻ ഇൻറർനെറ്റ് ഉപയോഗിക്കുന്നത് വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും കീശ ചോർത്തുന്നതാണ്. സ്കൂൾ വിദ്യാർഥികളിൽ ഭൂരിഭാഗവും വിക്ടേഴ്സ് ചാനൽ പരിധിയിൽ വരുന്നുണ്ട്. എന്നാൽ, കോളജുകളിലെ ഒാൺലൈൻ ക്ലാസുകൾ പൂർണമായും വിവിധ ആപ്ലിക്കേഷൻ അടിസ്ഥാനപ്പെടുത്തിയായതിനാൽ സ്മാർട്ട്ഫോൺ ഇല്ലാത്തവർ പൂർണമായും പുറത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.