തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ഇതര സംസ്ഥാനങ്ങളിലെത്തിച്ചേർന്ന മലയാളികൾക്ക് താൽക്കാലികാശ്വാസമായി 2500 രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇവരെ തിരിച്ച് കേരളത്തിലെത്തിക്കാനുള്ള നടപടികൾ സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ദേവ്ഗഡിൽ എത്തിച്ചേർന്ന 58 പേർ ബുധനാഴ്ച കേരളത്തിലേക്ക് തിരിക്കും. ഗോവയിലുള്ള എട്ടുപേരിൽ ഏഴുപേർ പുറപ്പെട്ടു. രത്നഗിരിയിൽ 33 പേരും െവരാവലിൽ ഒരാളും ഉണ്ട്. ഇവരെയും ഉടൻ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.