തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ ഉണർന്ന് പ്രവർത്തിക്കാത്ത സർക്കാർ സംവിധാനങ്ങൾക്കെതിരെയും കടലാഴങ്ങളിൽപെട്ട് ഇനിയും മടങ്ങാവരാത്തവരെ കണ്ടെത്താൻ രക്ഷാ സംവിധാനങ്ങൾ സജീവമാക്കണമെന്നും ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരവാസികളുടെ രാജ്ഭവൻ മാർച്ചിൽ സങ്കടക്കടലിരമ്പി. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പെങ്കടുത്ത മാർച്ച് അധികാരികൾക്ക് നേരെയുള്ള താക്കീതുമായി. വിവിധ ജില്ലകളിൽ നിന്നെത്തിയവരും തമിഴ്നാട് കന്യാകുമാരി ജില്ലയിൽ നിന്നെത്തിയവരും പ്രതിഷേധ മാർച്ചിൽ പങ്കുചേർന്നു.
പാളയത്തുനിന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച മാർച്ചിൽ പ്രതീകാത്മകമായ ശവമഞ്ചവുമായാണ് മത്സ്യത്തൊഴിലാളികൾ നീങ്ങിയത്. കറുത്തകൊടികളും ബാഡ്ജും കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളുമായെത്തിയ മത്സ്യത്തൊഴിലാളികളെ രാജ്ഭവന് മുന്നിൽ പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. ഭരണസംവിധാനങ്ങളോട് ശക്തമായ അമർഷവും പ്രതിഷേധവും പ്രകടിപ്പിച്ച പ്രവർത്തകരെ അനുനയിപ്പിക്കാൻ അതത് ഇടവവകകളിലെ വികാരിമാർ നന്നേ പാടുപെട്ടു.
കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കും മന്ത്രിമാർക്കും നേതാക്കൾക്കും എതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. രാജ്ഭവന് മുൻഭാഗം തൊട്ട് ഏതാണ്ട് മ്യൂസിയം ഗേറ്റുവരെ പ്രതിഷേധക്കാർ നീണ്ടു. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെന്നും ഒാഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി തീരമേഖല സന്ദർശിക്കകണമെന്നും മുദ്രാവാക്യങ്ങളിലൂടെ അവർ ആവശ്യപ്പെട്ടു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം. സൂൈസപാക്യം ഉദ്ഘാടനം ചെയ്തു. മത്സ്യെത്താഴിലാളികളുടെ രാജ്ഭവൻ മാർച്ചിനോടനുബന്ധിച്ച് ശക്തമായ പൊലീസ് സുരക്ഷയാണ് നഗരത്തിൽ സജീകരിച്ചിരുന്നത്. കൂടാതെ നഗരത്തിൽ രാവിലെ മുതൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.