ചാവക്കാട്: പുന്നയിലെ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്താനുപയോഗിച്ച വാൾ കണ്ടെത്തി. കുരഞ്ഞിയൂർ അവിയൂർ റോഡിൽ കുട്ടാടൻ പാടത്ത് നിന്നാണ് വാൾ കിട്ടിയത്. നൗഷാദ് വധവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകൻ അകലാട് നാലാം കല്ല് തൈപ്പറമ്പിൽ മുബീെൻറ പക്കൽ നിന്ന് കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് വാൾ കെണ്ടടുത്തത്.
നൗഷാദിനെ ആക്രമിച്ച ശേഷം ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ കുട്ടാടൻ പാടത്ത് വാൾ ഉപേക്ഷിച്ചു എന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. തുടർന്ന് ഞായറാഴ്ച പൊലീസ് ഇയാളുമായി പോയി വാൾ തപ്പി എടുക്കുകയായിരുന്നു. ചാവക്കാട് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ മുബീൻ സ്റ്റേഷൻ റൗഡി ലിസ്റ്റിലെ പ്രതിയാണെന്ന് കേസ് അന്വേഷിക്കുന്ന കുന്നംകുളം എ.സി.പി ടി.എസ്. സിനോജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് നാല് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. അകലാട് നാലാം കല്ലിന് പടിഞ്ഞാറ് മുബീെൻറ വീട്ടിൽ നടത്തിയ പരിശോധനയിൽ നൗഷാദിനെ ആക്രമിച്ചപ്പോൾ ഇയാൾ ധരിച്ച വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. വൈകുന്നേരമാണ് വാളുപേക്ഷിച്ച കുട്ടാടൻ പടത്തെത്തിയത്. അകലാടും കുട്ടാടൻ പാടത്തും പിന്നീട് ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിസരത്തും പ്രതിയെ കാണാൻ നിരവധിയാളുകൾ തടിച്ചുകൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.