ശരിയായ ചികിത്സ നൽകിയില്ല; പനി ബാധിച്ച പെൺകുട്ടി മരിച്ചു, അസ്വാഭാവിക മരണത്തിന് കേസ്

കണ്ണൂർ: സിറ്റി ഞാലുവയലിൽ പനിബാധിച്ച് പെൺകുട്ടി മരിച്ചു. കണ്ണൂർ സിറ്റി ഞാലുവയൽ ദാറുൽ ഹിദായത്തിൽ എം.സി. അബ്ദുൽ സത്താറിെൻറയും എം.എ. സാബിറയുടെയും മകൾ എം.എ. ഫാത്തിമയാണ് (11) മരിച്ചത്. സംഭവത്തിൽ പിതൃസഹോദരെൻറ പരാതിയിൽ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൂന്ന് ദിവസമായി ഫാത്തിമക്ക് കലശലായ പനി ഉണ്ടായിരുന്നു. ഞായറാഴ്ച പുലർച്ച മൂന്നിനാണ് ഫാത്തിമയെ പനി മൂച്ഛിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി കേന്ദ്രങ്ങൾ വ്യക്തമാക്കി. അസുഖത്തിന് ശരിയായ വൈദ്യ ചികിത്സക്കുപകരം മന്ത്രവാദ ചികിത്സയാണ് നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.

സിറ്റി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ശേഷം വൈകീട്ട് ആറിന് കണ്ണൂർ സിറ്റി ഞാലുവയലിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കണ്ണൂർ സിറ്റി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ അരട്ടക്കപ്പള്ളി മദ്റസയിൽ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. സഹോദരങ്ങൾ: സാബിഖ്, സാഹിർ, സഹൽ. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്ന് സിറ്റി പൊലീസ് പറഞ്ഞു.


Tags:    
News Summary - Not given proper treatment; The girl died of fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.