തിരുവനന്തപുരം: ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി റെയിൽവേ മാതൃകയിൽ കെ.എസ്.ആർ.ടി.സിയും പാർസൽ സർവിസ് ആരംഭിക്കുന്നു. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ, ഭരണഘടനാസ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യസംരംഭകരുടെയും പാർസൽ കൈകാര്യം ചെയ്യാൻ പ്രത്യേകം വിഭാഗം ആരംഭിച്ചാണ് കെ.എസ്.ആർ.ടി.സി ചരക്കുഗതാഗത മേഖലയിലേക്ക് കടക്കുന്നത്. കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് എന്നാണ് പേര്.
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ നാലുമാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിന് സപ്ലൈകോക്ക് വാഹനങ്ങൾ പ്രതിമാസവാടകക്ക് അനുവദിച്ചാണ് ആദ്യചുവടുവെപ്പ്. പ്രതിമാസം 1,25,000 രൂപക്ക് അഞ്ച് വണ്ടികളാണ് സപ്ലൈകോ വാടകക്കെടുക്കുന്നത്. പരമാവധി 2500 കിലോമീറ്റർ ദൂരത്തിനാണ് ഈ വാടക. അധികം വരുന്ന ഓരോ കിലോമീറ്ററിനും 50 രൂപയാണ് അധിക വാടക.
പി.എസ്.സി, വിവിധ സർവകലാശാലകൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യപേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും ജി.പി.എസ് അടക്കം സുരക്ഷാസംവിധാനങ്ങളുള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം പദ്ധതിയുടെ ഭാഗമാക്കാനും ചർച്ച പുരോഗമിക്കുകയാണ്.
റെയിൽവേയുടെ വരുമാനത്തിെൻറ നല്ലൊരു പങ്ക് ചരക്ക് സേവനങ്ങളിൽനിന്നാണ്. പല ട്രാൻസ്പോർട്ട് കോർപറേഷനുകളും ടിക്കറ്റ് വരുമാനത്തിൽനിന്ന് ലാഭം ഉണ്ടാക്കാൻ സാധിക്കാത്തവിധത്തിലുള്ള ഡീസൽ, സ്പെയർ പാർട്സ് വിലവർധനയെ തുടർന്ന് ടിക്കറ്റിതര വരുമാനമാർഗങ്ങളിലേക്ക് കൂടി ശ്രദ്ധതിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.