കൊച്ചി: ചെറിയ പ്ലോട്ടുകളിലെ കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കാൻ വികസന പെർമിറ്റ് ആവശ്യമില്ലെന്ന് ഹൈകോടതി. 12 സെന്റ് വരുന്ന സ്ഥലത്തു വീടുവെക്കുന്നതിന് പാലക്കാട് മങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുമതി നിഷേധിച്ചതിനെതിരെ ഭൂവുടമയായ പി. ശ്രീവിദ്യ നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. വലിയ പ്ലോട്ടിന്റെ ഭാഗമായിരുന്ന ഭൂമിയാണ് വീടുവെക്കാൻ ഹരജിക്കാരി വാങ്ങിയത്.
തുടർന്ന് കെട്ടിട നിർമാണ പെർമിറ്റിന് അപേക്ഷ നൽകിയപ്പോൾ ഭൂമിയിലേക്കുള്ള റോഡ്, കുളം തുടങ്ങിയവ വ്യക്തമാക്കി വികസന പെർമിറ്റ് വേണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിരുന്നു. അപേക്ഷ ഒരു മാസത്തിനകം പരിഗണിച്ചു തീർപ്പാക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.