കൊച്ചി: കോവിഡ്-19 ഭീതി പടരുന്നതിനിടെ സംസ്ഥാനത്ത് സ്വകാര്യബസ് വ്യവസായം വൻ പ്രതിസ ന്ധിയിലേക്ക്. പകുതിയോളം സ്വകാര്യബസുകൾ ഭാഗികമായോ പൂർണമായോ സർവിസ് നിർത്തിവ െച്ചു. ചില ബസുകൾ സർവിസ് ഒന്നിടവിട്ട ദിവസങ്ങളിലായി വെട്ടിച്ചുരുക്കി. കോവിഡ്-19 ജാ ഗ്രതയുടെയും മുൻകരുതലുകളുടെയും ഭാഗമായി ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവാണ് കെ.എസ്.ആർ.ടി.സിക്ക് എന്നതുപോലെ സ്വകാര്യബസുകൾക്കും തിരിച്ചടിയായത്. 12000ഓളം സ്വകാര്യബസുകളാണ് സംസ്ഥാനത്ത് സർവിസ് നടത്തുന്നത്. ഇവയിൽ ആറായിരത്തോളം ബസുകൾ പൂർണമായോ ഭാഗികമായോ നിലവിൽ സർവിസ് നിർത്തിവെച്ചിരിക്കുകയാണ്.
ബാക്കിയുള്ളവതന്നെ നഷ്ടം സഹിച്ചാണ് ഓടുന്നതെന്നും പല ബസിലും യാത്രക്കാർ വിരലിലെണ്ണാവുന്നവർ മാത്രമാണെന്നും ബസുടമ സംഘടനയുടെ പ്രതിനിധികൾ പറയുന്നു. 280 രൂപ മുടക്കി നാല് ലിറ്റർ ഡീസൽ നിറച്ച് 10 കി.മീ. ഓടിയാൽ കിട്ടുന്നത് 100 രൂപയിൽ താഴെ. ജീവനക്കാരുടെ ശമ്പളം, നികുതി, ഇൻഷുറൻസ് ബാധ്യതകൾ പുറമെ.
നേരേത്ത ദിേനന ശരാശരി 8000 രൂപ വരുമാനമുണ്ടായിരുന്ന ബസുകൾക്ക് ഇപ്പോഴത് 5000ത്തിൽ താഴെയായി. പ്രതിസന്ധി പരിഹരിക്കാനും പൊതുഗതാഗത സംവിധാനം നിലനിർത്താനും സർക്കാറിെൻറ അടിയന്തര ഇടപെടൽ വേണമെന്നാണ് ബസുടമകളുടെ ആവശ്യം. ജനുവരി ഒന്നുമുതൽ ജൂൺ 30 വരെയുള്ള നികുതി ഒഴിവാക്കണമെന്നും വായ്പ തിരിച്ചടവുകൾക്ക് ആറുമാസത്തെ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സർവിസുകൾ പ്രതിസന്ധിയിലായതോടെ ആയിരക്കണക്കിന് ജീവനക്കാരുടെ ഉപജീവനമാർഗവും അടഞ്ഞു.
ട്രെയിനുകൾ റദ്ദാക്കി
കോവിഡ് ഭീതിയിൽ ആളുകൾ യാത്ര ഒഴിവാക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കുന്നു. കേരളത്തിൽനിന്ന് 20 മുതൽ ഏപ്രിൽ ഒന്നു വരെ ചെന്നൈയിലേക്കും തിരിച്ചുമുള്ള പ്രതിവാര, സ്പെഷൽ ട്രെയിനുകൾ റദ്ദാക്കി. എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് 21നും 22ന് തിരിച്ചുമുള്ള സർവിസും റദ്ദാക്കി. സെൻട്രൽ റെയിൽേവ ചൊവ്വാഴ്ച 23ഉം വെസ്റ്റേൺ റെയിൽവേ അഞ്ചു ട്രെയിനും റദ്ദാക്കി. റദ്ദാക്കിയ തീരുമാനം വ്യാഴാഴ്ച പ്രാബല്യത്തിലാകും. യാത്രക്കാർ കുറഞ്ഞതിനാൽ കെ.എസ്.ആർ.ടി.സി സർവിസുകൾ കുറച്ചിരുന്നു. നഷ്ടവും കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.