കൊച്ചി: കാസർകോട് െഎ.എസ് കേസിൽ എൻ.െഎ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കാബൂളിൽ പ ിടിയിലായതിനെത്തുടർന്ന് ഇന്ത്യയിലേക്ക് കയറ്റിവിട്ട കൽപറ്റ സ്വദേശി നാഷിദുൽ ഹം സഫറിനെതിരെയാണ് എൻ.െഎ.എ കൊച്ചി യൂനിറ്റ് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പി ച്ചത്. ഗൂഢാലോചന, ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യൻ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ 38, 39 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
2018 സെപ്റ്റംബർ 18നാണ് നാഷിദുലിനെ എൻ.െഎ.എ സംഘം ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. അഫ്ഗാൻ സുരക്ഷസേന 2017 ഒക്ടോബറിൽ കാബൂളിൽ അറസ്റ്റ് ചെയ്തതിനുശേഷം ഇന്ത്യയിലേക്ക് കയറ്റിവിടുകയായിരുന്നു. കേസിലെ മുഖ്യപ്രതികളായ അബ്ദുൽ റഷീദ് അബ്ദുല്ല, അഷ്ഫാഖ് മജീദ്, ഷിഹാസ്, ഫിറോസ് ഖാൻ തുടങ്ങിയ പ്രതികളുമായി നാഷിദുൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഗൂഢാലോചന നടത്തിയതായുമാണ് എൻ.െഎ.എയുടെ ആരോപണം. െഎ.എസിൽ ചേരാൻ 2017 ഒക്ടോബർ മൂന്നിനാണ് നാഷിദുൽ ഹംസഫർ മസ്കത്തിലേക്ക് പുറപ്പെട്ടതത്രേ.
പിന്നീട് അവിടെനിന്ന് ഇറാനിലേക്കും തുടർന്ന് കാബൂളിലേക്കും കടക്കുകയായിരുന്നു. അനധികൃതമായി എത്തിയതിനെത്തുടർന്നാണ് അഫ്ഗാൻ സുരക്ഷസേന പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കേസിലെ 16ാം പ്രതിയാണ് നാഷിദ്. അബ്ദുൽ റഷീദ് അബ്ദുല്ലക്കും യാസ്മിൻ മുഹമ്മദിനുമെതിരെ നേരേത്ത കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ യാസ്മിനെതിരായ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞിരുന്നു. മറ്റുപ്രതികളെ പിടികൂടുന്ന മുറക്കാവും കുറ്റപത്രം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.