ആലപ്പുഴ: ഗർഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ അന്വേഷണസംഘം റിപ്പോർട്ട് സർക്കാറിന് കൈമാറി. വെള്ളിയാഴ്ച വൈകീട്ട് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്‌ടറും അന്വേഷണ സംഘത്തിന്‍റെ മേധാവിയുമായ ഡോ. വി. മീനാക്ഷി റിപ്പോർട്ട് കൈമാറുകയായിരുന്നു.
കഴിഞ്ഞ 29ാം തീയതി അന്വേഷണസംഘം ആലപ്പുഴ ആശുപത്രിയിലും സ്കാനിങ് സെന്‍ററുകളിലും പരിശോധന നടത്തി കണ്ടെത്തിയതും പിടിച്ചെടുത്തതുമായ രേഖകൾ വിശകലനം ചെയ്‌താണ് അന്തിമ റിപ്പോർട്ട് തയാറാക്കി ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കും കൈമാറിയതെന്ന് ഡോ. മീനാക്ഷി പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ നിർദേശത്തെ തുടർന്നാണ് അന്വേഷണം. വീഴ്‌ച കണ്ടെത്തിയ സ്കാനിങ് സെന്‍ററുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.