കൊച്ചി: പുതുവത്സരത്തിൽ വൻതോതിൽ ലഹരിയൊഴുകുന്ന റേവ് പാർട്ടികൾ നടത്താൻ ലക്ഷ്യമി ട്ട് സംഘങ്ങൾ സജീവം. ഓൺലൈനിലൂടെ ബുക്കിങ് സ്വീകരിച്ചും ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂ പ്പുകൾ വഴി ആളുകളെ കണ്ടെത്തിയുമുള്ള ബുക്കിങ് പുരോഗമിക്കുകയാണെന്നാണ് എക്സൈസ്, പൊലീ സ് സംഘങ്ങൾക്ക് ലഭിച്ച വിവരം. ഇതിെൻറ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി. ബിനാലെയടക്കം പരിപാടികൾ മറയാക്കി വിദേശികളെയും ലക്ഷ്യമിട്ടാണ് റേവ് പാർട്ടികൾ ഒരുങ്ങുന്നത്.
നഗരത്തിൽനിന്ന് മാറി ഒറ്റപ്പെട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തവണ പാർട്ടികൾ ഒരുക്കുന്നത്. ഒറ്റപ്പെട്ട തുരുത്തുകൾ, പ്രവർത്തനം നിലച്ച റിസോർട്ടുകൾ, ഹോട്ടലുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പാർട്ടികളൊരുക്കാൻ സംഘങ്ങൾ സ്ഥലം കണ്ടെത്തുന്നത്. ഇതിെൻറ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഒഴുകുന്നുണ്ട്. കാണാമറയത്ത് റേവ് പാർട്ടി ഒരുക്കുന്ന ഇത്തരക്കാരെ പിടികൂടാൻ പ്രത്യേക ഷാഡോ സംഘത്തെ നിയോഗിച്ചതായി എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ. ചന്ദ്രപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിന് പുറമെ ഓരോ റേഞ്ചിൽനിന്നും പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുമുണ്ട്.
ന്യൂ ഇയർ റേവ് പാർട്ടിക്ക് മാസങ്ങൾക്കുമുേമ്പ സമൂഹമാധ്യമങ്ങളിൽ സർേവ നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ത്രീകളടക്കം നിരവധി ആളുകൾ പങ്കെടുക്കാൻ സന്നദ്ധരായി എത്തിയതായും സൂചനയുണ്ട്. ആലുവയില്‍ ഇത്തരം പാര്‍ട്ടി എക്സൈസ് പിടികൂടിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ ഗോവയിൽനിന്നും മറ്റും ലഹരി എത്തിക്കാൻ ഇടനിലക്കാരാക്കുെന്നന്ന വിവരവുമുണ്ട്. ന്യൂ ഇയർ ഈവുകൾ നടക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണമുണ്ടാകും.
ആറുമാസം; 600 കോടിയുടെ ലഹരി
ആറുമാസത്തിനിടെ 600 കോടിയുടെ ലഹരിയാണ് കേരളത്തിലേക്ക് ഒഴുകിയത്. 2548. 547 കിലോ കഞ്ചാവ്, 62.307 കിലോ ഹഷീഷ് ഓയിൽ, 31.239 കിലോ എം.ഡി.എം.എ, 502.66 ഗ്രാം ഹെറോയിൻ, 520.26 ഗ്രാം ബ്രൗൺഷുഗർ, 7.672 ഗ്രാം എൽ.എസ്.ഡി, 392.177 ഗ്രാം ചരസ്, 5.439 ഗ്രാം ഒപ്പിയം തുടങ്ങിയ ലഹരിപദാർഥങ്ങൾ കേരളത്തിലേക്ക് എത്തിയതായി എക്സൈസ് കണക്കുകൾ വ്യക്തമാക്കുന്നു. മറ്റ് ലഹരിപദാർഥങ്ങളുടെ കണക്ക് ഇതിെനക്കാൾ ഉയർന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.