തിരുവനന്തപുരം: പാർട്ടിയിലും മുന്നണിയിലും ഉരുണ്ടുകൂടിയ പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തിയതോടെ കോൺഗ്രസിലെ പുതിയ നേതൃത്വം കൂടുതൽ കരുത്താർജിച്ചു. ഡി.സി.സി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തോടെ സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത കടുത്ത പ്രതിസന്ധിയാണ് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉൾപ്പെടുന്ന കോൺഗ്രസിലെ പുതിയ നേതൃത്വം മുൻകൈയെടുത്ത് നടത്തിയ ചർച്ചയിലൂടെ പരിഹരിച്ചത്. മുന്നണിയോഗ ബഹിഷ്കരണം ഉൾപ്പെടെ പ്രഖ്യാപിച്ച് ഇടഞ്ഞ ആർ.എസ്.പി നേതൃത്വത്തെയും മറ്റ് അസ്വാരസ്യങ്ങൾ പ്രകടിപ്പിച്ച ഘടകകക്ഷികളെയും െമരുക്കാനും വിശ്വാസത്തിൽ കൊണ്ടുവരാനും പുതിയനേതൃത്വത്തിന് സാധിച്ചതോടെ മുന്നണിയുടെ കെട്ടുറപ്പ് സംബന്ധിച്ച സംശയങ്ങളും നീങ്ങി. സുധാകരെൻറയും സതീശെൻറയും തന്ത്രജ്ഞത ഫലത്തിൽ സംസ്ഥാന കോൺഗ്രസിലും മുന്നണിക്ക് നേതൃത്വം നൽകുന്ന കക്ഷിയുടെ നേതാക്കളെന്ന നിലയിലും അവരുടെ കരുത്ത് വർധിപ്പിക്കുന്നതാണ്. മധ്യസ്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തരാണെന്ന് തെളിയിക്കാൻ പുതിയ നേതാക്കൾക്ക് സാധിച്ചതും വലിയ നേട്ടമാണ്.
മുതിർന്ന നേതാക്കളെ അവരുടെ വീടുകളിലെത്തി കണ്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുൻകൈയെടുത്ത് തുടങ്ങിയ അനുനയം രണ്ടാം ദിവസം കെ.പി.സി.സി അധ്യക്ഷെൻറകൂടി സാന്നിധ്യത്തിൽ നടന്ന രണ്ടാംവട്ട ചർച്ചയോടെ വിജയത്തിെലത്തിയപ്പോൾ അണികളും നേതാക്കളും ഒന്നുപോലെ ആശ്വാസത്തിലായി. പ്രശ്നപരിഹാരത്തിന് ഹൈകമാൻഡ് പ്രതിനിധിയായി കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജന.സെക്രട്ടറി എത്താനിരിക്കെയായിരുന്നു സംസ്ഥാനനേതൃത്വം തന്നെ ലക്ഷ്യംകണ്ടത്. ഹൈകമാൻഡിെൻറ ഇടപെടലില്ലാതെ പ്രശ്നം പരിഹരിച്ചുെവന്നത് പുതിയ നേതൃത്വത്തിെൻറ മികവ് ഉയർത്തുകയും ചെയ്യുന്നു. മാത്രമല്ല, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പാർട്ടി നേതൃത്വം മുഖംനോക്കാതെ അച്ചടക്ക നടപടിയിയിലേക്ക് നീങ്ങിയതിനാൽ തർക്കം താഴെത്തട്ടിലേക്ക് നീങ്ങാതെ നേതാക്കളിൽ മാത്രമായി നിയന്ത്രിക്കുന്നതിലും വിജയിച്ചു.
മുന്നണിയോഗത്തിന് മുമ്പ് കോൺഗ്രസിലെ തർക്കം പരിഹരിച്ചത് യു.ഡി.എഫ് യോഗത്തിൽ ഘടകകക്ഷികളുടെ വിമർശനം ഒഴിവാക്കി. മുന്നണിയോഗം ബഹിഷ്കരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ആർ.എസ്.പി നേതൃത്വത്തെ മെരുക്കാനും പുതിയ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചു. ആർ.എസ്.പി നേതാക്കൾ യു.ഡി.എഫ് യോഗത്തിൽ പെങ്കടുത്തെന്ന് മാത്രമല്ല ഉഭയകക്ഷി ചർച്ചയിൽ പൂർണ തൃപ്തരാണെന്നും യോഗത്തിൽ അറിയിച്ചു. അവരുടെകൂടി ആവശ്യം പരിഗണിച്ചാണ് പഞ്ചായത്തുതലത്തിലേക്കും യു.ഡി.എഫ് സംവിധാനം രൂപവത്കരിക്കാനുള്ള തീരുമാനം.
കെ.പി.സി.സിയുടെ തെരഞ്ഞെടുപ്പ് അന്വേഷണ റിപ്പോർട്ടിൽ, ശക്തിയില്ലാത്ത പാർട്ടിയെന്ന് ചൂണ്ടിക്കാട്ടിയെന്ന വാർത്തകളുടെ പേരിൽ അസ്വസ്ഥരായിരുന്ന കേരള കോൺഗ്രസ്-ജോസഫ് പക്ഷത്തെ അത്തരം പരാമർശം ഒരു റിപ്പോർട്ടിലും ഇല്ലെന്ന് വ്യക്തമാക്കിയാണ് കോൺഗ്രസ് നേതാക്കൾ അനുനയിപ്പിച്ചത്. കോൺഗ്രസിെൻറ പുതിയ നേതൃത്വം ദിവസങ്ങൾക്കകം ഘടകകക്ഷികളുടെ വിശ്വാസമാർജിച്ചതിെൻറ തെളിവാണ് മുസ്ലിംലീഗ് ഉൾപ്പെടെ ഘടകകക്ഷികൾ ഒറ്റക്കെട്ടായി അവർക്ക് പിന്തുണ പ്രഖ്യാപിക്കാൻ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.