കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോളിയെ വ്യാജ വിൽപത്രം തയാറാക്കുന്നതിന് സഹായിച്ചിട്ടില്ലെന്ന് പ്രാദേശിക ലീഗ് നേതാവ് ഇമ്പീച്ചി മൊയ്തീൻ.
ജോളിയുടെ സ്ഥലത്തിൻെറ നികുതി അടക്കാൻ താൻ പോയിരുന്നു. സമീപത്തുള്ള വീടുകളുടെ നികുതി അടക്കുന്നതിനൊപ്പമാണ് ജോളിയുടെ സ്ഥലത്തിൻെറ നികുതിയും കൊണ്ടുപോയതെന്നും എന്നാൽ കേസുള്ളതുകൊണ്ട് നികുതി സ്വീകരിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും ഇമ്പീച്ചി മൊയ്തീൻ വ്യക്തമാക്കി. 20 ദിവസം മുമ്പ് ക്രൈംബ്രാഞ്ച് തന്നെ വിളിപ്പിച്ചിരുന്നു. വീടോ നാടോ വിട്ട് പോകരുതെന്ന നിർദേശം തനിക്ക് ലഭിച്ചിട്ടില്ലെന്നും ലീഗ് നേതാവ് പറഞ്ഞു.
ഇമ്പിച്ചി മൊയ്തീനുമായി സാമ്പത്തിക ഇടപാടുകൾ ജോളിക്കുണ്ടായിരുന്നു. ജോളി 50,000 രൂപ കടം തന്നതായി ഇമ്പിച്ചി മൊയ്തീൻ സമ്മതിച്ചിരുന്നു. രണ്ടര വർഷം മുമ്പ് മകന് ഗൾഫിൽ പോകാൻ വേണ്ടിയായിരുന്നു കടം വാങ്ങിയത്. ഇയാൾക്കൊപ്പം ജോളി ബാങ്കിൽ പോയതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു.
ടോം തോമസിെൻറ വ്യാജ ഒസ്യത്ത് നിർമിച്ചശേഷം വില്ലേജ് ഓഫിസിൽ നികുതിയടച്ച് ക്രമപ്പെടുത്താൻ ജോളി ഇമ്പിച്ചി മൊയ്തീെൻറ സഹായം തേടിയിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ലീഗ് നേതാവ് െപാലീസിനോട് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.