മൊകവൂർ (കോഴിക്കോട്): ‘‘നാളെ രാവിലെയോടെ അച്ഛനും അമ്മയും അനുജനും വരും. അവരുടെ ശരീ രത്തിൽ ഒരു ഗ്യാസ് ഉണ്ട്. അതുകൊണ്ട് അവർ ഉറങ്ങുകയാണ്. അവർ വരുന്നേനരം നീ വിളിച്ചുണ ർത്തരുത്. മോന് വേണമെങ്കിൽ അവർക്കെല്ലാം മെല്ലെ ഒാരോ ഉമ്മ നൽകാം. അവർ പിന്നെയേ ഉണരു കയുള്ളൂ, ദൈവത്തിെൻറ അടുത്തേക്ക് പോകുകയാണവർ’’- കാഠ്മണ്ഡുവിൽവെച്ച് അച്ഛനും അമ്മയും കുഞ്ഞനുജനും നഷ്ടമായ മൊകവൂരിലെ മാധവ് രഞ്ജിത്തിനെ ആഘാതമേൽപിക്കാതെ മരണവിവരം ധരിപ്പിക്കാനെത്തിയ അധ്യാപികയുടെ വാക്കുകൾ കേട്ടപ്പോൾ മാധവൊഴിച്ച് എല്ലാവരും കരഞ്ഞുപോയി. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് മാധവ് പഠിക്കുന്ന സിൽവർ ഹിൽസ് സ്കൂളിലെ അധ്യാപികമാരും സ്കൂൾ മേധാവിയും കൗൺസിലറും മൊകവൂരിലെ വീട്ടിൽ എത്തിയത്.
അച്ഛനും അമ്മയും അപകടത്തെ തുടർന്ന് ആശുപത്രിയിലാണെന്നു മാത്രമേ മാധവ് വ്യാഴാഴ്ച ഉച്ചവരെ അറിഞ്ഞുള്ളൂ. അവർക്ക് നടക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ പിന്നെ എങ്ങനെയാണ് വിമാനത്തിൽ വരുകയെന്നാണ് മാധവ് ചോദിച്ചത്. എങ്ങനെ കുട്ടിയെ വിവരം ധരിപ്പിക്കുമെന്നറിയാതെ വിഷമിച്ചിരിക്കെയാണ് മാധവിന് ഏറെ പ്രിയപ്പെട്ട ക്ലാസ് ടീച്ചർ നിമ്മി എസ്. നായരും സിൽവർ ഹിൽസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിജു, കൗൺസിലർ രഹ്ന എന്നിവരും എത്തിയത്. അച്ഛനും അമ്മക്കും അനുജനും പറ്റിയ അപകടത്തെ പതിയെ പതിയെ മാധവിനെ ബോധ്യപ്പെടുത്തുകയായിരുന്നു. അവർ മണ്ണിലേക്ക് പോകുകയാണ് ഇനി ഒരിക്കലും അവരെ കാണാൻ കഴിയില്ലെന്ന് നിമ്മി ടീച്ചർ പറഞ്ഞപ്പോൾ കണ്ണുനിറച്ച് തലതാഴ്ന്നുേപായ മാധവിനെ ബന്ധുക്കൾ എടുത്തുകൊണ്ടുപോകുകയായിരുന്നു.
കൂട്ടുകാരോടൊപ്പം സൈക്കിൾ ചവിട്ടാമെന്ന് പറഞ്ഞെങ്കിലും സൈക്കിൾ കേടായതിനാൽ മാധവിനെയും കാറിൽ കയറ്റി കടയിലേക്ക് കൊണ്ടുപോയി. ബന്ധു പുതിയ സൈക്കിൾ വാങ്ങി നൽകിയതോടെ മാധവിെൻറ മുഖത്തുനിന്ന് ചിരി മങ്ങിയില്ല. അച്ഛനും അമ്മയും ഇല്ലെങ്കിൽ ഇനി സ്കൂളിലേക്ക് പോകുന്നില്ലെന്നും പിന്നെ എങ്ങനെ പഠിക്കുമെന്ന് ചോദിച്ചപ്പോൾ ഒറ്റക്ക് പഠിച്ചോളാമെന്നുമാണ് മാധവ് ബന്ധുവിനോടു പറഞ്ഞത്. രാത്രിവരെ കൂട്ടുകാരോടൊപ്പം കളിയിൽ മുഴുകിെയങ്കിലും മരണവീട്ടിലേക്ക് ആളുകൾ എത്തുന്നതും തനിക്കു േനരെ സഹതാപക്കണ്ണ് വീഴുന്നതും മാധവ് ശ്രദ്ധിച്ചില്ല. ഡൽഹിയിൽനിന്ന് വ്യാഴാഴ്ച പുലർച്ചയാണ് മാധവ് മൊകവൂരിലെ വീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.