നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ച സംഭവത്തിലാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ് ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത്.
സസ്പെൻഷനിൽ കഴിയുന്ന നെടുങ്കണ് ടം സ്റ്റേഷനിലെ എസ്.ഐ കെ.എ. സാബു (46), എ.എസ്.ഐ സി.ബി. റെജിമോൻ (48), സിവിൽ പൊലീസ് ഓഫിസർമാരായ എസ്. നിയാസ് (33), സജീവ് ആൻറണി (42), ഹോംഗാർഡ് കെ.എം. ജയിംസ് (52), ജിതിൻ കെ. ജോർജ് (31), അസി. സബ് ഇൻസ്െപക്ടർ റോയ് പി. വർഗീസ് (54) എന്നിവർക്കെതിരെയാണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് എഫ്.െഎ.ആർ നൽകിയത്. ഡിവൈ.എസ്.പി സുരേന്ദ്ര ദില്ലോണിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
2019 ജൂൺ 16 നാണ് വാഗമൺ കോലാഹലമേട് കസ്തൂരി ഭവനത്തിൽ രാജ് കുമാർ (53) പീരുമേട് താലൂക്ക് ആശുപത്രിയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് റിമാൻഡിൽ പാർപ്പിച്ചിരുന്ന സബ് ജയിലിൽനിന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷമുള്ള മർദനത്തെത്തുടർന്നാണ് മരിച്ചതെന്നാണ് ആരോപണം. മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു. സംഭവത്തെത്തുടർന്ന് പത്തിലേറെ പൊലീസുകാരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.