കൊച്ചി: ഇടുക്കി നെടുങ്കണ്ടത്ത് രാജ്കുമാർ കസ്റ്റഡി മർദനത്തെ തുടർന്ന് മരിച്ച കേ സിൽ പൊലീസിലെ മേലുദ്യോഗസ്ഥരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടി ല്ലെന്ന് ക്രൈംബ്രാഞ്ച്.
കേസ് സി.ബി.ഐക്ക് വിട്ട് ആഗസ്റ്റ് 16ന് സർക്കാർ ഉത്തരവി റക്കിയതായും ഡിവൈ.എസ്.പി ജോൺസൺ ജോസഫ് ഹൈകോടതിയിൽ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.
കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ വിജയയും മാതാവും മകനും നൽകിയ ഹരജിയിലാണ് ക്രൈംബ്രാഞ്ചിെൻറ വിശദീകരണം.
ജൂൺ 12 മുതൽ പ്രതികളായ പൊലീസുകാർ രാജ്കുമാറിനെ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും തൊട്ടടുത്ത ദിവസംതന്നെ വിട്ടയച്ചതായി വ്യാജരേഖയുണ്ടാക്കിയെന്നും വിശദീകരണത്തിൽ പറയുന്നു.
ജൂൺ 21ന് രാജ്കുമാർ മരിച്ചശേഷമാണ് വ്യാജരേഖയുണ്ടാക്കിയത്.
ജൂൺ 15ന് അറസ്റ്റ് ചെയ്തെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും വിശദീകരണ പത്രികയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.