തിരുവനന്തപുരം: നെടുങ്കണ്ടത്ത് കസ്റ്റഡി മർദനത്തിൽ മരിച്ച രാജ്കുമാറിെൻറ ഭാര്യ ക്ക് സർക്കാർ ജോലി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിെൻറ നഴ്സിങ്ങി ന് പഠിക്കുന്ന മകള്‍ ജെസി, ബി.കോമിനു പഠിക്കുന്ന മകന് ജോഷി, ഹൈസ്കൂള്‍ വിദ്യാർഥിയായ ജോബി, മാതാവ് കസ്തൂരി എന്നിവര്‍ക്ക് നാലു ലക്ഷം രൂപ വീതം നൽകും. ആകെ 16 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സാമ്പത്തിക സഹായം അനുവദിക്കുക.
തുക കുട്ടികളുടെ പേരില്‍ ദേശസാത്കൃത ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തും. പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകള്‍ക്കുമായി രക്ഷാകര്‍ത്താവിന് പിന്‍വലിക്കാനാവും. കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക ലഭിക്കുന്ന വിധത്തിലാണിത്.
മാതാവ് കസ്തൂരിയുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാത്കൃത ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ലഭിക്കത്തക്ക വിധം അനുവദിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.