കൽപറ്റ: നൂൽമഴയും കോടമഞ്ഞും ഇഴപിരിയുന്ന വയനാടൻ ഹരിതാഭയിൽ ഉല്ലാസത്തിെൻറ ഉത്സവച്ചാർത്തുമായി ഇന്ന് ‘നാട്ടുപച്ചയിൽ’ പ്രവാസി കുടുംബസംഗമം. പച്ചപ്പട്ടണിഞ്ഞ മലമുകളിൽ കേരളത്തിലുടനീളമുള്ള മുന്നൂറോളം പ്രവാസി കുടുംബങ്ങൾ ഗൃഹാതുരത്വത്തിലലിഞ്ഞ് ആഘോഷപൂർവം പ്രകൃതിയോടിണങ്ങിച്ചേരും. പ്രവാസലോകത്ത് മലയാളത്തിെൻറ അക്ഷരവെളിച്ചമായ ‘ഗൾഫ് മാധ്യമം’ ആണ് മണ്ണിെൻറ മണമുള്ള ഇൗ കൂട്ടായ്മ അണിയിച്ചൊരുക്കുന്നത്. കലയും കായികവും വിജ്ഞാനവും സാഹസികതയുമെല്ലാം ചേരുംപടി ചേരുന്ന രണ്ടു ദിവസത്തെ ‘നാട്ടുപച്ചയിൽ’ വൈവിധ്യങ്ങളുടെ ഒത്തിരി രസക്കൂട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രമുഖ ഗായകരും നർത്തകരും വാദ്യകലാകാരന്മാരും അവതാരകരുമെല്ലാം കൈകോർക്കുന്ന പ്രൗഢോജ്ജ്വല സംഗമത്തിന് ശനിയാഴ്ച രാവിലെ 10 മണിക്ക് ൈവത്തിരി വില്ലേജ് റിസോർട്ടിെൻറ നയനമനോഹരമായ പച്ചപ്പിൽ തുടക്കമാകും. നടി അനു സിതാര മുഖ്യാതിഥിയായിരിക്കും.
ചരിത്രമുറങ്ങുന്ന വയനാടൻ ചുരത്തിന് വിളിപ്പാടകലെ ഇതു രണ്ടാംതവണയാണ് ഗൾഫ് മാധ്യമം ‘നാട്ടുപച്ചയിലി’െൻറ ഒത്തുകൂടലിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ തവണ വൻ വിജയമായി മാറിയ ആേഘാഷക്കൂട്ടായ്മക്ക് കൂടുതൽ മിഴിവോടെയാണ് ൈവത്തിരിയിൽ വീണ്ടും വേദിയൊരുക്കുന്നത്. രാവിലെ ഒമ്പതു മുതൽ 11.30 വരെയാണ് രജിസ്ട്രേഷൻ. പ്രമുഖ അവതാരകൻകൂടിയായ രാജ് കലേഷിെൻറ മാജിക്, വയലിൻ ഫ്യൂഷൻ, ആഫ്രിക്കൻ ഡ്രം ബീറ്റ്സ് തുടങ്ങിയവക്കൊപ്പം കുതിരസവാരി, സിപ്ലൈൻ റൈഡ്, അെമ്പയ്ത്ത്, സൈക്ലിങ്, വടംവലി, സെൽഫി മത്സരം, നാടൻ കളികൾ തുടങ്ങി വൈവിധ്യമാർന്ന ഒേട്ടറെ പരിപാടികളുണ്ട്. കുടുംബ കൗൺസലറും അഭിഭാഷകയുമായ അഡ്വ. നീലിമ അസീസുമായി മുഖാമുഖവും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 6.30ന് തുടങ്ങുന്ന സാംസ്കാരിക ചടങ്ങോടെ വേദി ഉണരും. അക്രോബാറ്റിക് ഡാൻസും മാജിക്കും അരങ്ങിലെത്തുന്നതിനു പിന്നാലെ പിന്നണിഗായകരായ വിധു പ്രതാപ്, മഞ്ജരി, രഹ്ന, നിഷാദ്, സൗരവ് തുടങ്ങിയവർ അണിനിരക്കുന്ന ഗാനമേളയുമുണ്ട്. ഞായറാഴ്ച ട്രക്കിങ് അടക്കമുള്ളവ ഒരുക്കിയിട്ടുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, റയോ മാർട്ടിൻ വില്ലാസ്, ഒാറോ ഹോംസ്, മലബാർ െഡവലേപഴ്സ്, ഗസൽ ബിൽഡേഴ്സ് ആൻഡ് െഡവലപേഴ്സ്, വൈത്തിരി വില്ലേജ് എന്നിവയാണ് പ്രവാസി സംഗമത്തിെൻറ മുഖ്യ സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.