മുസ്‍ലിം ലീഗ് സീറ്റുകളിൽ ധാരണ: കെ.എം. ഷാജി കാസർകോട്, വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടി, കോഴിക്കോട് സൗത്തിൽ എം.കെ. മുനീർ

കോഴിക്കോട്: മുസ്‍ലിം ലീഗിൽ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണയായി. കാസർകോട് കെ.എം. ഷാജിയും വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് സൗത്തിൽ എം.കെ. മുനീറും മത്സരിക്കും. 10 സീറ്റുകളിൽ ഇനി ധാരണയാക്കാനുണ്ട്. പെരുന്നാളിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക.

മഞ്ചേശ്വരം-എ.കെ.എം. അഷറഫ്, പെരിന്തൽമണ്ണ-നജീബ് കാന്തപുരം, മഞ്ചേരി-എം. റഹ്മത്തുല്ല, കോട്ടക്കൽ-ആബിദ് ഹുസൈൻ തങ്ങൾ, ഏറനാട്-പി.കെ. ബഷീർ, മങ്കട-മഞ്ഞളാംകുഴി അലി, കുറ്റ്യാടി -പാറക്കൽ അബ്ദുല്ല, ഗുരുവായൂർ-സി.എച്ച്. റഷീദ്, കളമശ്ശേരി- വി.ഇ. അബ്ദുൽ ഗഫൂർ, പേരാമ്പ്ര -ടി.ടി ഇസ്മായിൽ, തിരൂർ-കുറുക്കോളി മൊയിതീൻ, മണ്ണാർക്കാട്-എൻ. ഷംസുദ്ദീൻ, എന്നിവർ മത്സരരംഗത്തുണ്ട്. കൂത്തുപറമ്പിൽ ജയന്തി രാജനും കുന്ദമംഗലത്ത് പി.കെ. ഫിറോസുമാണ് പരിഗണനയിലുള്ളത്.

നിലവിലെ അഞ്ച് എം.എൽ.എമാർക്ക് സീറ്റില്ല. കാസർകോട്-എൻ.എ. നെല്ലിക്കുന്ന്, തിരൂരങ്ങാടി-കെ.പി.എ മജീദ്, മഞ്ചേരി-യു.എ. ലത്തീഫ്, മലപ്പുറം-പി. ഉബൈദുല്ല, വള്ളിക്കുന്ന്-പി.അബ്ദുൽ ഹമീദ് എന്നിവർക്കാണ് സീറ്റ് ലഭിക്കാത്തത്. മഞ്ചേശ്വരത്ത് മുസ്‍ലിം ലീഗ് സ്ഥാനാർഥിക്കെതിരെ ജനകീയ മുന്നണി യോഗം ചേർന്നു. എം.കെ.എം അഷറഫിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുമെന്നും ഒത്തുതീർപ്പ് രാഷ്ട്രീയം അംഗീകരിക്കാൻ കഴിയില്ലെന്നും മുന്നണി വ്യക്തമാക്കി. നിരവധി പേരാണ് യോഗത്തിൽ പങ്കെടുത്തത്.

Tags:    
News Summary - Muslim League seats agreed upon: K.M. Shaji in Kasaragod, P.K. Kunhalikutty in Vengara, M.K. Muneer in Kozhikode South

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.