മലപ്പുറം: പൊന്നാനിയിലും മലപ്പുറത്തും എതിരാളികെള ബഹുദൂരം പിന്നിലാക്കി മുസ്ലിം ലീഗിന് റെക്കോഡ് ജയം. പാർ ട്ടി സ്ഥാനാർഥികളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും ഇരു മണ്ഡലങ്ങളിലും സർവകാല റെക്കോഡുകൾ സ് ഥാപിച്ചാണ് ലോക്സഭയിലേക്ക് പോകുന്നത്. ഭൂരിപക്ഷം ഇങ്ങനെ: കുഞ്ഞാലിക്കുട്ടി 2,60,153, ഇ.ടി. മുഹമ്മദ് ബഷീർ 1,93,273. തമിഴ്നാട്ടിലെ രാമനാഥപുരത്ത് ലീഗ് സ്ഥാനാർഥി നവാസ് ഗനി പാർട്ടി ചിഹ്നത്തിൽ ജയിച്ചതും ഹാട്രിക് മധുരമായി. ചരിത്രത്തിലാദ്യമായി ദേശീയ തലത്തിൽ മൂന്നു സീറ്റുമായി സി.പി.എമ്മിനൊപ്പമെത്താൻ ലീഗിന് സാധിച്ചു.
മലപ്പുറത്ത് ഇ. അഹമ്മദ് സ്ഥാപിച്ച 1,94,739 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും കൂടിയ ഭൂരിപക്ഷം. കുഞ്ഞാലിക്കുട്ടിയുടെ മുന്നിൽ ഇത് തകർന്നടിഞ്ഞു. രാഹുൽ ഗാന്ധി ഇല്ലായിരുന്നുവെങ്കിൽ സംസ്ഥാനത്ത് ഒന്നാമതാകുമായിരുന്നു കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് ഇ.ടി മൂന്നാമതായി ഫിനിഷ് ചെയ്തതും ലീഗിെൻറ ശക്തിക്ക് തെളിവായി. മലപ്പുറത്ത് 83 ശതമാനം വോട്ടെണ്ണിയപ്പോൾ തന്നെ ലീഡ് രണ്ടുലക്ഷം കവിഞ്ഞിരുന്നു. യുവരക്തവും എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറുമായ വി.പി. സാനു യു.ഡി.എഫ് തരംഗത്തിൽ നിഷ്പ്രഭനായി. 5,87,983 വോട്ടാണ് കുഞ്ഞാലിക്കുട്ടി നേടിയത്. മലബാറിലെ എല്ലാ സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ ജയത്തിന് പിന്നിൽ നിർണായകമായത് ലീഗ് വോട്ടുകളാണ്. പൊന്നാനിയിൽ 99ൽ ജി.എം. ബനാത്ത് വാല സ്ഥാപിച്ച 1,29,478 വോട്ടിെൻറ ഭൂരിപക്ഷമാണ് നിലവിലെ റെക്കോഡ്. ഇതാണ് ഇ.ടിക്ക് മുന്നിൽ ഒലിച്ചുപോയത്. മൊത്തം വോട്ട് അഞ്ചുലക്ഷം കടത്താനുമായി.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ ന്യൂനപക്ഷ വോട്ടർമാർ ലീഗ് സ്ഥാനാർഥികൾക്കൊപ്പം ഉറച്ചു നിന്നതാണ് ഇത്രമേൽ തിളക്കമേറിയ വിജയം സമ്മാനിച്ചത്. പൊന്നാനിയിലും മലപ്പുറത്തും ശക്തമായ വോട്ടുബാങ്കുള്ള വെൽഫെയർ പാർട്ടിയുടെ പിന്തുണയും തുണച്ചു. രാഹുൽ ഗാന്ധിയുടെ വരവോടെ കോൺഗ്രസിലുണ്ടായ ഐക്യം കാര്യങ്ങൾ എളുപ്പമാക്കി. പൊന്നാനിയിൽ കഴിഞ്ഞതവണ ഇ.ടിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ഇടതു സ്ഥാനാർഥിയായ വി. അബ്ദുറഹ്മാന് സാധിച്ചിരുന്നു. ഇ.ടിയുടെ ലീഡ് 25,410 വോട്ടാക്കി കുറക്കാനും ഇടതിനായി. എന്നാൽ, ഇത്തവണ യു.ഡി.എഫ് ഐക്യം മണ്ഡലത്തിൽ പ്രകടമായിരുന്നു. അതിെൻറ ഫലം കൂടിയാണ് റെക്കോഡ് വിജയം. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന അവകാശ വാദവുമായി സി.പി.എം രംഗത്തിറക്കിയ പി.വി. അൻവറിന് ഒരു ഘട്ടത്തിലും ഇ.ടിക്ക് ഭീഷണിയാവാൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.