ന്യൂഡൽഹി: ബാബരി ഭൂമി കേസിെൻറ അന്തിമവാദം അവസാനിക്കാനിരിക്കെ പ്രമുഖ ഇംഗ്ലീഷ് പ ത്രത്തിന് അഭിമുഖം നൽകി വിവാദത്തിലായ മലയാളി പുരാവസ്തു വിദഗ്ധൻ കെ.കെ. മുഹമ്മ ദിനെ സർ സയ്യിദ് ദിനാഘോഷത്തിൽ ആദരിക്കുന്ന ചടങ്ങിൽ നിന്ന് മുസ്ലിം ലീഗ് നേതാക്കൾ വി ട്ടുനിൽക്കും.
കേരളത്തിലെ അലീഗഢ് പുർവ വിദ്യാർഥികളുടെ പേരിൽ ഫാറൂഖ് കോളജിൽ സ ംഘടിപ്പിക്കുന്ന സ്വീകരണത്തിനെതിരെ എം.എസ്.എഫ് ദേശീയ സംസ്ഥാന കമ്മിറ്റികളും അലീ ഗഢ് കാമ്പസ് യൂനിറ്റും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടർന്നാണ് മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അടക്കമുള്ള ലീഗ് നേതാക്കൾ വിട്ടു നിൽക്കാൻ തീരുമാനിച്ചത്.
ഫാഷിസത്തിനെതിരെ മതേതരബോധമുള്ള രാജ്യത്തെ മുഴുവൻ ആളുകളും ഒന്നിച്ചുനിന്നു പോരാടുന്ന ഘട്ടത്തിൽ സംഘ്പരിവാർ അജണ്ട ഏറ്റെടുത്ത മുഹമ്മദിന് ഇത്തരമൊരു സ്വീകരണം നൽകരുതായിരുന്നുവെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അശ്റഫലിയും വൈസ് പ്രസിഡൻറ് അഹ്മദ് സാജുവും അഭിപ്രായപ്പെട്ടു.
ബാബരി മസ്ജിദ് വിഷയത്തിലടക്കം തീവ്രഹിന്ദുത്വ അജണ്ടകൾക്ക് സഹായമാകുംവിധം ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിച്ചിട്ടുള്ള കെ.കെ. മുഹമ്മദിനെ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി കേരള ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ കോഴിക്കോട് ഫാറൂഖ് കോളജിൽ 19ന് നടത്തുന്ന പരിപാടിയിൽ ആദരിക്കുന്നത് നീതിയുക്തമല്ലെന്ന് എം.എസ്.എഫ് അഭിപ്രായപ്പെട്ടു.
ബാബരി വിഷയത്തിൽ അദ്ദേഹം നിരത്തിയ വാദങ്ങളെല്ലാം വസ്തുത വിരുദ്ധമാണെന്നും ചരിത്രത്തെ വികലമാക്കാനുള്ള ശ്രമങ്ങൾ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും വ്യക്തമാക്കി ചരിത്രകാരനും അലീഗഢ് വിസിറ്റിങ് പ്രഫസറുമായ ഇർഫാൻ ഹബീബ്, ചരിത്ര വിഭാഗം മേധാവി സയ്യിദ് നദീം അലി റിസ്വി, ഡൽഹി സർവകലാശല മുൻ ചരിത്ര വിഭാഗം മേധാവി ഡി.എൻ ഝാ തുടങ്ങിയ പ്രമുഖ ചരിത്രകാരന്മാരും രംഗത്തുവന്ന സാഹചര്യത്തിൽ ഇത്തരം അനുമോദനങ്ങൾ ബഹിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് എം.എസ്.എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.