ചോറ്റാനിക്കര: കന്യാകുമാരി വിളവൻകാട് മലയടി മന്നടത്ത് ദിവാകരെൻറ മകൻ ദിനേശനാണ് (32) കൊല്ലപ്പെട്ടത്. വെണ്ണിക്കുളം ജെ.ബി.എസിനു സമീപം ആറുവർഷമായി താമസിച്ചുവരുന്ന കൽപണിക്കാരനാണിദ്ദേഹം. വ്യാഴാഴ്ച അർധ രാത്രിയോടെയായിരുന്നു സംഭവം. ഇടതുതുടക്ക് മാരകമായി കുത്തേറ്റ ദിനേശെൻറ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഈ സമയം ചോര വാർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. പൊലീസെത്തി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
കൊലപാതകത്തിന് പിന്നിൽ ഇയാളുമായി വഴക്കടിച്ച മൂന്നംഗ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. നേരത്തേയുണ്ടായ വഴക്ക് ജനപ്രതിനിധികൾ ഇടപെട്ട് പരിഹരിച്ചിരുന്നു. രാത്രി വീണ്ടും എത്തി വരാന്തയിൽെവച്ച് കുത്തുകയായിരുന്നെന്നാണ് വിവരം. ഡിവൈ.എസ്.പി ഷാജു ജോസഫ്, പിറവം സി.ഐ ജയൻ, എസ്.ഐ എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റ്േമാർട്ട ശേഷം മൃതദേഹം വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.