തിരുവനന്തപുരം: കളിയിക്കാവിള ചെക്േപാസ്റ്റിൽ തമിഴ്നാട് എസ്.ഐ വിൽസണെ വെടിെവച്ച ുകൊന്ന കേസിലെ പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കുന്നതും അന്വേഷണം ദേശീയ അ ന്വേഷണ ഏജൻസിക്ക് (എൻ.െഎ.എ) കൈമാറുന്നതും തമിഴ്നാട് പൊലീസ് പരിഗണനയിൽ.
10 സം ഘമായി തിരിഞ്ഞ് അന്വേഷണം നടത്തുന്ന തമിഴ്നാട് പൊലീസ് യോഗം ചേർന്ന് അന്വേഷണപുര ോഗതി വിലയിരുത്തി. പ്രതികളായ അബ്ദുൽ സമീം, തൗഫിഖ് എന്നിവർ തീവ്രവാദപരിശീലനം ല ഭിച്ചവരാണെന്നും കൊലക്കുപിന്നിൽ തീവ്രവാദബന്ധമുണ്ടെന്നുമാണ് വിലയിരുത്തൽ. ആ സാ ഹചര്യത്തിലാണ് യു.എ.പി.എ സാധ്യത പരിശോധിക്കുന്നത്. എൻ.െഎ.എ ഉദ്യോഗസ്ഥരും സ്ഥലെത്തത്തി പരിശോധന നടത്തിയെന്നാണ് വിവരം. ക്യൂബ്രാഞ്ച് അന്വേഷണവും സമാന്തരമായി തുടരും.
ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പ്രതികൾക്ക് പരിശീലനം ലഭിച്ചിരുന്നതായാണ് വിലയിരുത്തൽ. പ്രഫഷനൽ രീതിയിലായിരുന്നു ആക്രമണം.
ഉന്നം തെറ്റാതെ ഇരുവരും വെടി ഉതിർത്തതാണ് ഇൗ നിഗമനത്തിനുകാരണം. ഇരുവർക്കും വടക്കേ ഇന്ത്യയിൽ പരിശീലനം ലഭിച്ചിരുന്നതായും മാസങ്ങൾക്ക് മുമ്പ് തന്നെ സംഘം ആക്രമണത്തിന് പദ്ധതിയിട്ടതായും സംശയിക്കുന്നു.
ഏറെ ജനത്തിരക്കുള്ള സ്ഥലത്താണ് ചെക്പോസ്റ്റ്. തിരക്ക് കുറയുന്ന സമയം വിലയിരുത്തി സംഘം രക്ഷാമാർഗങ്ങൾ നേരേത്ത കണ്ടുെവെച്ചന്നാണ് വിലയിരുത്തൽ.
തൊണ്ണൂറുകളിൽ വിവിധ സ്ഫോടനക്കേസുകളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന സംഘടനയുടെ പുതുതായി രൂപവത്കരിച്ച വിഭാഗത്തിെൻറ ഭാഗമായി പ്രവർത്തിക്കുന്നവരാണ് കൊലക്കുപിന്നിലെന്നാണ് അനുമാനം. സംഘടനയുടെ സാന്നിധ്യം അറിയിക്കാനും സഹപ്രവർത്തകരുടെ അറസ്റ്റിന് മറുപടി പറയാനോ മുൻവൈരാഗ്യം തീർക്കാനോ ആകാം ആക്രമണമെന്നാണ് പൊലീസ് കരുതുന്നത്.
മുഖ്യപ്രതി അബ്ദുൽ സമീം തെരുവുനായ്ക്കളെ വെട്ടിപ്പരിക്കേൽപിച്ച് ആയുധപരിശീലനം നടത്തിയ കേസിൽ മുമ്പ് കരമന പൊലീസിെൻറ പിടിയിലായിട്ടുണ്ടത്രെ. ജാമ്യത്തിലിറങ്ങിയ ഇയാളോട് ആഴ്ചയിലൊരിക്കൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് മുന്നിൽ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു.
ബുധനാഴ്ച രാത്രി 10.30 ഓടെയാണ് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ പ്രതികൾ വെടിെവച്ചുകൊന്നത്. സംഭവദിവസം രാത്രി ഡ്യൂട്ടിയിൽ വിൽസൺ മാത്രമായിരുന്നു. ഇത് മനസ്സിലാക്കി ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്നാണ് പൊലീസ് വിലയിരുത്തൽ.
പാലക്കാട്ട് പിടികൂടിയവരെ വിട്ടു
പാലക്കാട്: കളിയിക്കാവിളയിലെ എ.എസ്.ഐയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പാലക്കാട്ട് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ വിട്ടയച്ചു. ഇവർക്ക് സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് വെള്ളിയാഴ്ച രാത്രി വിട്ടയച്ചത്. സൈദ് ഇബ്രാഹിം, അബ്ബാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.