തെരഞ്ഞെടുപ്പിൽ ശബരിമല വിഷയമാകില്ല -മുല്ലപ്പള്ളി രാമചന്ദ്രൻ

തൃശൂർ: പൊതുതെരഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാകില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് ഭരണവും കേരളത്തിൽ പിണറായി സർക്കാരിെൻറ ദുർഭരണവുമാണ് കോൺഗ്രസ ും യു.ഡി.എഫും പ്രചാരണമാക്കുകയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ജനമഹായാത്ര പര്യടനത്തിനിടെ ത തൃശൂരിൽ മാധ്യമ പ് രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല കാര്യത്തിൽ യു.ഡി.എഫിെൻറ നിലപാടാണ് ജനത്തിന് സ്വീ കാര്യം. ഈശ്വര വിശ്വാസി അല്ലാതിരുന്നിട്ടും വിശ്വാസ പ്രശ്നത്തിൽ നെഹ്റു മുതലുള്ള നേതാക്കൾ സ്വീകരിച്ച നിലപാടാണ് കോൺഗ്രസ് പിന്തുടരുന്നത്. പക്ഷെ, ഈ നിലപാട് രാഷ്ട്രീയമായി ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കില്ല. ഇനി മത്സരിക്കില്ലെന്ന വ്യവസ്ഥയിലാണ് താൻ കെ. പി. സി.സി പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തത്. ഡൽഹിയിൽ പല ഇന്നിങ്സും പൂർത്തിയാക്കി. തെരഞ്ഞടുപ്പിൽ പാർട്ടിക്കും മുന്നണിക്കും വൻ വിജയം നേടുകയാണ് ലക്ഷ്യം. 20 സീറ്റും നേടും. ദീർഘ ഇന്നിങ്സ് പൂർത്തിയാക്കിയ മറ്റുള്ളവരും പിന്മാറേണ്ടതല്ലേ എന്ന ചോദ്യത്തിന് അത് വ്യക്തിപരമായ കാര്യമാണ് എന്നായിരുന്നു മറുപടി.

രാഹുൽ ഗാന്ധി ഏതെങ്കിലുമൊരു പ്രത്യേക വ്യക്തിയുടെ സ്ഥാനാർത്ഥിത്വത്തിൽ താൽപ്പര്യമെടുത്തതായി അറിയില്ല. വി.എം. സുധീരൻ മത്സരിക്കുമെങ്കിൽ ഏറ്റവും സന്തോഷം. എ.കെ. ആൻറണിയുടെ മകൻ അനിലിന് പാർട്ടിയുടെ ഐ.ടി വിഭാഗത്തിെൻറ ചുമതല നൽകിയത് ശശി തരൂർ എം.പിയുടെ നിർദ്ദേശ പ്രകാരമാണ്. ഇതിൽ കഴിവ് മാത്രമാണ് മാനദണ്ഡം. ഇക്കാര്യത്തിൽ ആൻറണിയെ വലിച്ചിഴക്കരുത്. 'കഴിവും കാര്യശേഷിയുമുണ്ടെങ്കിൽ ഏത് മകൻ വരുന്നതിലും വിരോധമില്ല' - മുല്ലപ്പള്ളി പറഞ്ഞു. കെ. കരുണാകരന്റെ മക്കളെ താൻ എതിർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി സ്ഥാനാർത്ഥികളെ 25നകം നിശ്ചയിക്കും. കഴിവും വിജയ സാധ്യതയും മാത്രമാണ് മാനദണ്ഡം. അതിൽ വനിത, യുവ പ്രാതിനിധ്യത്തിന്റെ പേരിലുള്ള വിട്ടുവീഴ്ചക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ പാളിച്ച ഇത്തവണ ഉണ്ടാകില്ല. വടകര സീറ്റ് ആർ.എം.പിക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു തലത്തിലും ചർച്ച ഉണ്ടായിട്ടില്ല. തൃശൂരിൽ കഴിഞ്ഞ ദിവസം നടന്നതു പോലുള്ള പോസ്റ്റർ പ്രചാരണം വെച്ചുപൊറുപ്പിക്കില്ല.

എൽ.ഡി.എഫിെൻറ കേരള രക്ഷായാത്ര എന്തിനെന്ന് മനസ്സിലാകുന്നില്ല. ഇതിൽ ഒരു യാത്ര ഉദ്ഘാടനം ചെയ്യുന്ന സീതാറാം യെച്ചൂരി, അരിയിൽ ഷുക്കൂർ വധം അദ്ദേഹം പതിവായി സംഘ്പരിവാറിനെതിരെ ആരോപിക്കാറുള്ള ആൾക്കൂട്ട കൊലപാതകത്തിെൻറ ഗണത്തിൽ വരുമോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Mullapally Ramachandran - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.