തിരുവനന്തപുരം: ചാനൽ ചെയർമാനെന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ മോൻസൺ മാവുങ്കലിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം ക്രൈംബ്രാഞ്ചിെൻറ മൂന്നു ദിവസത്തെ കസ്റ്റഡിക്കുശേഷമാണ് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കാക്കനാട്ടെ ജില്ല ജയിലിലേക്ക് മാറ്റിയത്.
ടി.വി. സംസ്കാര എന്ന ചാനലിെൻറ ചെയർമാനാണെന്നവകാശപ്പെട്ട് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ചെയര്‍മാനാക്കിയാല്‍ 10 കോടി രൂപ നല്‍കാമെന്ന് മോന്സൺ വാഗ്ദാനം ചെയ്തിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 10 ലക്ഷം രൂപ കൈമാറി. എന്നാൽ, ഉടമകളറിയാതെ ചാനല്‍ ഷെയറുകളിൽ നിന്നായി ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.
10 ലക്ഷം രൂപ സ്ഥാപക എം.ഡി ഹരിപ്രസാദിന് കൈമാറിയതിെൻറ ബാങ്ക് രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. സിഗ്നേച്ചര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി. ബാബു മാധവാണ് പരാതിക്കാരന്. അതേസമയം ശിൽപങ്ങളും വിഗ്രഹങ്ങളും നൽകിയ വകയിൽ 70 ലക്ഷം രൂപ നൽകാതെ കബളിപ്പിെച്ചന്ന ശിൽപി സന്തോഷിെൻറ പരാതിയിൽ വരും ദിവസങ്ങളിൽ മോൻസണിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണസംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.