കോഴിക്കോട്: പിത്താശയത്തിലെ കല്ല് നീക്കംചെയ്യാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗുരുതരാവസ്ഥയിലായ ദലിത് യുവാവ് മരിച്ചു. ചികിത്സപ്പിഴവുമൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേ ധം. ചേമഞ്ചേരി തൂവക്കോട് കൊയമ്പുറത്ത് താഴെകുനിയിൽ പി.സി. ബൈജു (38) ആണ് ശനിയാഴ്ച പുലർച്ച മൂന്നോടെ മരിച്ചത്. തുടർന്നാ ണ് പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തുവന്നത്.
പോസ്റ്റ്മോർട്ടത്തിന് മൃതദേഹം വിട്ടുനൽകാൻ ബന്ധുക്കൾ തയാറ ായില്ല. തുടർന്ന്, ആർ.ഡി.ഒ സ്ഥലത്തെത്തി സംസാരിച്ചശേഷമാണ് പോസ്റ്റ്മോർട്ടം നടപടി ആരംഭിച്ചത്.ചികിത്സപ്പിഴവ് അന ്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക ്കും പരാതി നൽകി. ചികിത്സപ്പിഴവാണെന്ന ആക്ഷേപം അന്വേഷിക്കാൻ എട്ടംഗ സമിതിയെ നിയോഗിക്കാനും തീരുമാനമായി.
നാല ് ഡോക്ടര്‍മാരും രണ്ട് പൊതുപ്രവര്‍ത്തകരും രണ്ട് ബന്ധുക്കളുമാണ് സമിതിയിലുള്ളത്. പിത്താശയക്കല്ല് നീക്കംചെയ്യാൻ ഏപ്രിൽ ഒമ്പതിനാണ് ബൈജുവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ 13ന് ശസ്ത്രക്രിയ നടന്നു. ഈ സമയത്ത് ‘സ്െറ്റൻറ്’ വെക്കാൻ ഡോക്ടർമാർ മറന്നതാണ് ആരോഗ്യനില വഷളാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ‘സ്െറ്റൻറ്’ ഇല്ലാതായതോടെ പിത്താശയത്തിലെ പിത്തം രക്തവുമായി കലരുകയും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു. പിന്നീടത് കുടലിെനയും ബാധിച്ചതായി ബന്ധുക്കൾ പറയുന്നു.
ആരോഗ്യനില വഷളായതോടെ സ്െറ്റൻറ് സ്ഥാപിക്കാൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കുശേഷം സ്െറ്റൻറ് സ്ഥാപിക്കാൻ സംവിധാനമുണ്ടെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച പോയി സ്െറ്റൻറ് ഇട്ടെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു.
സൂപ്രണ്ടിന് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചിരുന്നുവെന്നും അവരുടെ നിർദേശ പ്രകാരമാണ് പിന്നീട് ചികിത്സ നടത്തിയതെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ അറിയിച്ചു. ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുതുതായി രൂപവത്കരിച്ച സമിതിയാണ് പരിശോധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബൈജുവിെൻറ ഭാര്യ: ഷിബില. മക്കൾ: ഹരിദേവ്, ഹരിനന്ദ്. സഹോദരി: രജിത, പിതാവ്: രാജൻ. മാതാവ്: ശാരദ
ധനസഹായവും ഭാര്യക്ക് സർക്കാർ ജോലിയും നൽകണം -ചെന്നിത്തല
കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ കുടുംബത്തിന് ധനസഹായവും ഭാര്യക്ക് സർക്കാർ ജോലിയും നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചികിത്സാ പിഴവാണ് ബൈജുവിെൻറ മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണം പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ബൈജുവിെൻറ മരണത്തോടെ നിർധനകുടുംബം കടുത്ത പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷ നേതാവ് നൽകിയ കത്തിൽ പറയുന്നു.
‘ചികിത്സ പിഴവിെന തുടർന്ന് മരണം: കൊലക്കുറ്റത്തിന് കേസെടുക്കണം’
കോഴിക്കോട്: ചേമഞ്ചേരി സ്വദേശി ടി.സി. ബൈജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവിെന തുടർന്ന് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പിത്താശയ കല്ലുമായി ബന്ധപ്പെട്ട് ചികിത്സ തേടിയ ബൈജുവിനെ ശസ്ത്രക്രിയ നടത്തിയപ്പോൾ പിത്തരസവും വിസർജ്യവും പുറത്തേക്കുപോകാൻ പ്രത്യേകം പൈപ്പുകളിട്ടിരുന്നില്ല. ഇതുകാരണം ശരീരത്തിൽ അണുബാധയുണ്ടാവുകയായിരുന്നു.
പിഴവ് മനസ്സിലായതോടെ മെഡിക്കൽ കോളജിൽനിന്ന് ബൈജുവിെന പി.വി.എസ് ആശുപത്രിയിലേക്ക് മാറ്റി അവിടെ ശസ്ത്രക്രിയ നടത്തി തിരികെ െകാണ്ടുവരികയാണ് ചെയ്തത്. സർക്കാർ ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതും ബന്ധുക്കളുമായി ചികിത്സ വിവരങ്ങൾ പങ്കുവെക്കാത്തതും ദുരൂഹമാണ്. സർക്കാർ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. അംഗൻവാടിയിലും മൂന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളും ഭാര്യയുമടങ്ങുന്ന ദലിത് കുടുംബത്തെ ഏറ്റെടുക്കണമെന്നും ഇവരുെട വീടുനിർമാണം ഉടൻ പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.