തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ ആരുെടയും ഔദാര്യം വേണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
പാര്‍ലമെൻറിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിക്കാനും ഭിന്നിപ്പിക്കാനുമല്ല, മറിച്ച് ഒന്നിപ്പിക്കാനാണ് വിനിയോഗിക്കേണ്ടതെന്ന് മോദിയും അമിത്ഷായും മനസ്സിലാക്കണമെന്നും ഇന്ദിരഭവനിൽ നടന്ന കെ. കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജനാധിപത്യരാജ്യത്ത് കേൾക്കേണ്ട സ്വരമല്ല ഭരണാധികാരികളുടെ വായിൽനിന്ന് പുറത്തുവരുന്നത്. രാജ്യത്തെയും ജനങ്ങളെയും മറന്ന് പാർട്ടി അജണ്ടകൾ നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കമാണ് അലയടിക്കുന്ന പ്രക്ഷോഭങ്ങൾക്ക് കാരണം. മതത്തിെൻറ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അപകടകരമാണ്- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.