തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിർണായകം. നിയമലംഘനം നടത്തി സർക്കാറിനെ വെല്ലുവിളിക്കുന്ന മന്ത്രിയെ ചുമക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പൊതുവികാരം. കുട്ടനാട്ടിലെ കായൽ രാജാവായിരുന്ന മുരിക്കനെതിരെ സമരം നടത്തിയ പാർട്ടി തോമസ് ചാണ്ടിയുടെ വെല്ലുവിളിക്ക് മുന്നിൽ കീഴടങ്ങുന്നതിൽ കടുത്ത വിമർശനവുമുണ്ട്. ഇതെല്ലാം ചർച്ചകളിൽ പ്രതിഫലിക്കും.
സി.പി.എം നിലപാട് സി.പി.ഐയും ഉറ്റുനോക്കുകയാണ്. നിയമസഭയിൽ തോമസ് ചാണ്ടിയെ സംരക്ഷിച്ച മുഖ്യമന്ത്രി ഇതുവരെയും തള്ളിപ്പറഞ്ഞിട്ടില്ല. എന്നാൽ എൽ.ഡി.എഫിെൻറ ജനജാഗ്രത ജാഥയിൽ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി അദ്ദേഹത്തിന് ക്ഷീണമായി. മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട് യോഗത്തിൽ അതുകൊണ്ടുതന്നെ നിർണായകമാകും.
ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ കായൽ കമീഷൻ റിപ്പോർട്ട്പ്രകാശനത്തിലുൾപ്പെടെ പങ്കെടുത്ത മന്ത്രി തോമസ് ഐസക് വേമ്പനാട് കായൽ കൈയേറ്റം നടത്തിയ തോമസ് ചാണ്ടിയെ പിന്തുണക്കാനിടയില്ല. അതേസമയം എൻ.സി.പി മന്ത്രിക്ക് പിന്നിൽ അടിയുറച്ച് നിൽക്കുകയാണ്. സി.പി.ഐ നിലപാട് കടുപ്പിച്ച സാഹചര്യവും സി.പി.എം സെക്രട്ടേറിയറ്റ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.