കോടതിയെ സമീപിച്ച് ലീഗ് തന്നെ പുറത്താക്കട്ടെ –മന്ത്രി ജലീൽ

തിരൂരങ്ങാടി: കോടതിയിൽ തെളിവ് നിരത്തിയാണ് തന്നെ പുറത്താക്കാൻ മുസ്ലിം ലീഗ് ശ്രമി ക്കേണ്ടതെന്നും വഴിനീളെ കറുത്ത കൊടിയുമേന്തി നടക്കാൻ യൂത്ത് ലീഗുകാർക്ക് നാണമില്ലേയ െന്നും മന്ത്രി കെ.ടി. ജലീൽ. ചെമ്മാട്ട് പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘കഴുതകാമം കരഞ്ഞുതീർക്കും’ പോലെയാണ് യൂത്ത് ലീഗ് നടപടി.

തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന ശക്തിയുടെ ആയിരത്തിലൊരു ഭാഗമുപയോഗിച്ചാൽ കോടതിയിൽ പോയി തെളിവ് നിരത്താം. കുഞ്ഞാലിക്കുട്ടി ചെയ്ത കാര്യങ്ങൾ ഈ നാട്ടിലെ എല്ലാവർക്കുമറിയാമെന്നും അതൊന്നും ചെയ്യാത്തതിനാൽ ഞാനാരോടും സംസാരിക്കാൻ റെഡിയാണെന്നും ജലീൽ പറഞ്ഞു.

പ്രവാസികൾക്കുള്ള ആനുകൂല്യങ്ങളും സാധാരണക്കാർക്ക് ഓൺലൈൻ സേവനങ്ങളും ലഭ്യമാക്കാനാണ് സർക്കാർ പ്രവാസി സേവാകേന്ദ്രങ്ങൾ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. അഡ്വ. ഗഫൂർ കെ. ലില്ലീസ് അധ്യക്ഷത വഹിച്ചു.

Tags:    
News Summary - minister KT Jaleel muslim league -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.