കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ചെറിയ തോതിലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറവുണ്ട്. ഫുട്‌ബാള്‍ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു. എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി രാജ്യത്തൊട്ടാതെ ഉഷ്ണതരംഗം വര്‍ധിച്ചു. രാജ്യത്താകെ വൈദ്യുതി ഉപഭോഗം കൂടി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളം വൈദ്യുതി കടം വാങ്ങിയിരുന്നു.
ഇത് ജൂണ്‍ 15ഓടെയാണ് തിരിച്ചുനല്‍കേണ്ടിയിരുന്നത്. അത് തിരിച്ചുനല്‍കാതിരിക്കാന്‍ നിര്‍വാഹമില്ല. ഇതും പ്രതിസന്ധിയായി. മഴ കുറഞ്ഞത് കൊണ്ട് ജലംസംഭരണികളില്‍ വെള്ളം കുറവായതും പ്രതിസന്ധിയാണ്. പ്രതിസന്ധി ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇതില്‍ സര്‍ക്കാരിന്റെ വീഴ്ചയില്ല. കടം വാങ്ങിയ വൈദ്യുതി മടക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ വീഴ്ചയായി പറയാനാകില്ല. നല്ല മഴ കിട്ടേണ്ട സീസണില്‍ കേരളത്തില്‍ മഴ കുറഞ്ഞതാണ് പ്രധാനപ്പെട്ട കാരണം -മന്ത്രി പറഞ്ഞു.
അതേസമയം, കെ.പി.സി.സി അധ്യക്ഷപദവിയിൽനിന്ന് എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയാറാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. രണ്ട് ചുമതലകൾ ഒരേസമയം വഹിക്കുന്നതിലുള്ള പ്രയാസം താൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോട്ടയത്ത് തനിക്കെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഫ്ലക്സ് ബോർഡുകൾ വെക്കുന്നത് ആരാണെന്ന് അറിയില്ലെന്നും, അത് നല്ല ഉദ്ദേശ്യത്തിലോ മോശം ഉദ്ദേശ്യത്തിലോ ആകാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.