കൊല്ലം: അധികാരത്തിൽ വരുന്നവർ പറയുന്നതുപോലെ തുള്ളേണ്ട സേനയല്ല പൊലീസെന്ന് മന്ത ്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായ യാത്രയയപ്പ് സമ്മേളനവും സംസ്ഥാന കമ്മിറ്റി യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഏ കപക്ഷീയ നിലപാടുകൾ സ്വീകരിച്ചാൽ ശാശ്വതമായ പരിഹാരം ഉണ്ടാകില്ല.
ലോക്കപ്പ് മർ ദനം ഇപ്പോഴും നിലനിൽക്കുന്നു. സേനയിൽ ചിലരുടെ ഉള്ളിൽ ക്രിമിനൽ മനോഭാവം നിലനിൽക്കുന്നു. ഇത്തരം പുഴുക്കുത്തുകൾ തെറ്റ് ചെയ്യുമ്പോൾ സേനയെ മൊത്തത്തിൽ മോശക്കാരാക്കിയാണ് മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത്. മാനസിക പിരിമുറുക്കം പൊലീസ് സേനയിൽ മാത്രമല്ല ഉള്ളത്. ആരോഗ്യ വകുപ്പിലുള്ളവരും 12 മണിക്കൂർ വരെ ജോലി ചെയ്യുന്നു. മാനസിക പിരിമുറുക്കം ഉണ്ടായാലുടനെ ആത്മഹത്യ ചെയ്യണോ. സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയുന്ന പരിശീലന രീതികൾ പൊലീസ് സേനയിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
പൗരന്മാരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണ് കേന്ദ്ര സർക്കാർ. ഭരണകൂടത്തിെൻറ ജനവിരുദ്ധ നിലപാടുകളാണ് കശ്മീരിൽ കുറച്ച് പേരെെയങ്കിലും തീവ്രവാദികളാക്കി മാറ്റിയത്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത കൊല്ലം ജില്ലയിൽ ശക്തമാണെന്ന ഇൻറലിജൻസ് റിപ്പോർട്ട് ഗൗരവത്തോടെ കാണണമെന്നും അവർ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു.
മന്ത്രി സഞ്ചരിക്കുന്ന കാര്യം അറിഞ്ഞില്ലെന്ന പൊലീസ് വാദം തെറ്റ്
കൊല്ലം: തെൻറയും റൂറൽ എസ്.പിയുടെയും വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടതിന് പൊലീസുകാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. മന്ത്രി അതുവഴി പോകുന്ന കാര്യം അറിഞ്ഞില്ലെന്ന് സേനയിലെ ചിലർ പറയുന്നത് തെറ്റാണ്. താമരക്കുളത്ത് നിന്ന് ചക്കുവള്ളി വഴി വരുന്ന കാര്യം കൃത്യമായി അറിയിച്ചിരുന്നു. അറിയിക്കാതെ എങ്ങും പോകാറില്ല. വസ്തുതകളെ പൊലീസ് ഉദ്യോഗസ്ഥർ വളച്ചൊടിക്കരുത്. കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് എസ്.പി നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് തിരികെ എടുത്തതെന്നും കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ മന്ത്രി പറഞ്ഞു.
രാജ്യത്ത് സാമ്പത്തിക മാന്ദ്യം പാരമ്യത്തിലെത്തിയിട്ടും അതൊന്നും ചർച്ചയാക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല. ചാനലുകളിലെ അന്തിച്ചർച്ചയുടെ ഗൗരവം ചോർന്നുപോയി. അവിടെ പോയപ്പോൾ ചൊറിഞ്ഞു, ഇവിടെ വന്നപ്പോൾ മാന്തി... എന്നിങ്ങളനെ ആർക്കും വേണ്ടാത്ത വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. ബോധപൂർവം വാർത്ത സൃഷ്ടിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുമ്പോൾ പൊലീസ് സേനയിലുള്ളവരും അതിൽ വീണുപോകുന്നു. സേനാംഗങ്ങളിൽ ചിലർതന്നെ വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകാൻ ശ്രമിക്കുന്നുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.