തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽനിന്ന് പി.ജി പഠനം പൂർത്തിയാക്കുന്നവർ അതേ കോളജിൽ ഒരു വർഷം സീനിയർ റസിഡൻറ്സ് ആയി സേവനമനുഷ്ഠിക്കണമെന്ന് സർക്കാർ ഉത്തരവ്. ഉത്തരവ് സ്വാശ്രയ കോളജുകളെ സഹായിക്കാനാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. സ്വാശ്രയ കോളജുകളിൽ ഇൗ വർഷം മുതൽ പി.ജി പ്രവേശനം നേടുന്നവർ ഒരു വർഷം സീനിയർ റസിഡൻറ്സ് ആയി സേവനമനുഷ്ഠിക്കാമെന്ന ബോണ്ടിൽ ഒപ്പുവെക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സർക്കാർ നിശ്ചയിക്കുന്ന സേവന വ്യവസ്ഥയോടെയായിരിക്കും ഇത്. ഇൗ വർഷം മുതൽ മെഡിക്കൽ പി.ജി പ്രവേശനം ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷയായ നീറ്റ് റാങ്ക് പട്ടികയെ അടിസ്ഥാ
നമാക്കിയാക്കിയ സാഹചര്യത്തിലാണ് ഇൗ വ്യവസ്ഥ കൊണ്ടുവന്നതെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടേററ്റ് പറയുന്നത്.
മുഴുവൻ സീറ്റിലേക്കും പ്രവേശന പരീക്ഷാ കമീഷണർ ആണ് പ്രവേശനം നടത്തുന്നത്. മെഡിക്കൽ പി.ജി, പി.ജി ഡിേപ്ലാമ സീറ്റുകളിലെ ഫീസ് നിരക്ക് ഏകീകരണത്തിലൂടെ കുത്തനെ ഉയർന്നതിന് പിന്നാലെയാണ് സ്വാശ്രയ കോളജുകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് ആദ്യമായി ഒരു വർഷത്തെ നിർബന്ധിത സേവനം കോളജിൽ നടത്തണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നത്.
സ്വാശ്രയ മെഡിക്കൽ കോളജുകളിൽ കുറഞ്ഞ സേവനവ്യവസ്ഥകളിൽ പി.ജി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ സർക്കാർ നടപടി വഴി സാധ്യമാകുന്നു. മെഡിക്കൽ കൗൺസിൽ ഉൾപ്പെടെയുള്ള സമിതികളുടെ പരിശോധന സമയത്ത് ഫാക്കൽറ്റിയായും ഇവരെ ഉപയോഗിക്കാമെന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം. സർക്കാർ ഉത്തരവിനെതിരെ െഎ.എം.എയും കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.