കോഴിക്കോട്: മാവേലി സ്റ്റോറുകളില്ലാത്ത പഞ്ചായത്തുകളിൽ ഇൗ വർഷം തന്നെ തുടങ്ങുെമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മാവേലി സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണെന്നും റമദാൻ മെട്രോ ഫെയറിെൻറ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം 4200 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവുണ്ടാക്കാൻ സപ്ലൈേകാക്ക് കഴിഞ്ഞതായി പിണറായി പറഞ്ഞു.
ആന്ധ്രയിലെ കർഷകരിൽനിന്ന് അരി നേരിട്ട് സംഭരിക്കാനായി. വൻകിട കോർപറേറ്റ് ചില്ലറ വിൽപനശാലകൾ പിടിമുറുക്കുേമ്പാൾ ജനങ്ങൾക്കൊപ്പം നിൽക്കാൻ സെപ്ലെകോക്ക് കഴിയണം. ഇക്കാര്യത്തിൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത് സപ്ലൈകോ ജീവനക്കാർ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഭക്ഷ്യസംസ്കരണ സംരംഭകർക്ക് പരിശീലനം നൽകാൻ ശ്രമിക്കണം. ഒാണക്കാലത്ത് വിപണിയിൽ ഇടപെടാനുള്ള തയാറെടുപ്പ് തുടങ്ങിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോർപറേഷൻ സ്േറ്റഡിയത്തിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു.
തൊഴിൽ- എക്സ്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആദ്യ വിൽപന നടത്തി. എം.െക. രാഘവൻ എം.പി, എം.എൽ.എമാരായ എ. പ്രദീപ് കുമാർ, വി.കെ.സി. മമ്മദ് കോയ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. കുറുവ അരി 25ഉം മട്ട 24ഉം രൂപക്കാണ് മെേട്രാ ഫെയറിൽ വിൽക്കുന്നത്. 13 അവശ്യവസ്തുക്കൾ സബ്സിഡി നിരക്കിൽ ലഭിക്കും. ഹോർട്ടികോർപിെൻറ സ്റ്റാളും സജ്ജമാണ്. സംസ്ഥാനത്ത് ആറ് മെട്രോ ഫെയറുകളും 90 ചന്തകളുമാണ് പെരുന്നാൾകാലത്തെ വിലക്കയറ്റം തടയാൻ തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.