കൊച്ചി: ഡോ. മേരി അനിതയുടെ ൈകയിൽനിന്ന് അമ്മയുടെ അടുത്തേക്ക് പോകുേമ്പാഴും ‘ഉണ്ണി’ ചിണുങ്ങുന്നുണ്ടായിരുന്നു. 30 നാൾ നീണ്ട സ്നേഹവാത്സല്യത്തിെൻറ ഓർമയിൽ പോറ്റമ്മയുടെ അടുത്തുനിന്ന് മടിച്ചുമടിച്ചാണ് അവൻ പോയത്. രോഗം ഭേദമായെത്തിയ മാതാപിതാക്കൾക്ക് കുഞ്ഞിനെ കൈമാറുേമ്പാൾ രക്തബന്ധത്തിനപ്പുറം സ്നേഹബന്ധത്തിെൻറ കോവിഡുകാലത്തെ കാഴ്ചകൂടിയായി അത്.
ഹരിയാനയിൽ നഴ്സുമാരായ പെരുമ്പാവൂർ സ്വദേശികളായ എൽദോ-ഷീന ദമ്പതികൾക്ക് കോവിഡ് ബാധിച്ചതോടെയാണ് ആറുമാസം മാത്രം പ്രായമായ കുഞ്ഞിെൻറ സംരക്ഷണം എറണാകുളം ദുരന്തനിവാരണ സമിതി അംഗവും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. മേരി അനിത ഏറ്റെടുത്തത്. എൽദോക്ക് ഹരിയാനയിലാണ് കോവിഡ് പോസിറ്റിവ് ആയത്. തുടർന്ന് ഷീനയും എൽവിനും നാട്ടിലേക്ക് തിരിച്ചു.
ക്വാറൻറീനിൽ കഴിയുന്നതിനിടെ ഷീനക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുഞ്ഞിെൻറ സംരക്ഷണം ചോദ്യചിഹ്നമായി. പെരുമ്പാവൂരിൽ കഴിയുന്ന വയോമാതാപിതാക്കൾക്കൊപ്പം ഇവരുടെ മൂത്തമകളും താമസിക്കുന്നു. അതിനാൽ കുഞ്ഞിനെ അവിടേക്ക് കൊണ്ടുപോകുന്നതും അപകടമാണെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്നാണ് ശിശുക്ഷേമസമിതി കുഞ്ഞിന് സംരക്ഷണം ഒരുക്കിയത്. അങ്ങനെയാണ് മേരി അനിത കുഞ്ഞ് എൽവിെന പരിപാലിക്കാൻ സന്നദ്ധയായി എത്തുന്നത്.
നിംമ്രോദ്, മനാസെ, മൗഷ്മി ഇസബെൽ എന്നീ മൂന്നുകുട്ടികളുടെ മാതാവാണ് അനിത. ഭർത്താവ് അഡ്വ. സാബു തൊഴുപ്പാടൻ. കുടുംബത്തിെൻറ പൂർണ പിന്തുണ ഇൗ കരുതലിന് ഉണ്ടായിരുെന്നന്നും അവർ പറഞ്ഞു.
14 ദിവസം നീണ്ട കുഞ്ഞിെൻറ ക്വാറൻറീൻ. അതിനുശേഷം അനിതക്ക് 14 ദിവസം ക്വാറൻറീൻ. ഇൗ ദിവസങ്ങളിലൊക്കെയും എൽവിനും മേരി അനിതയും എല്ലാവെരയും കണ്ടത് വിഡിയോ കാളിലൂടെയാണ്.
രോഗമുക്തരായ മാതാപിതാക്കൾ വൈറ്റിലയിൽ ബുധനാഴ്ച രാവിലെ 11ഓടെ എത്തിയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ഒരുമാസത്തോളം അകന്ന് കഴിഞ്ഞ ഉണ്ണിക്ക് ആദ്യകാഴ്ചയിൽ മാതാപിതാക്കളെ തിരിച്ചറിയാനായില്ല. അവൻ ആദ്യം പോറ്റമ്മയുടെ ഒക്കത്ത് മുഖംപൂഴ്ത്തി. മാതാപിതാക്കൾക്കൊപ്പം മടങ്ങിയശേഷവും നിർത്താതെ കരച്ചിലായിരുന്നു എൽവിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.