ഇരിങ്ങാലക്കുട: വിവാഹസല്‍ക്കാരത്തിനിടെ വധൂവരന്മാരുടെ ബന്ധുക്കൾ ചേരിതിരിഞ്ഞുണ്ടായ സംഘട്ടനത്തിൽ അഞ്ച് പേര്‍ക്ക്് കുത്തേറ്റു. ഇരിങ്ങാലക്കുട ചെട്ടിപറമ്പ് സ്വദേശിയുടെയും കേച്ചേരി സ്വദേശിനിയുടെയും വിവാഹ സല്‍ക്കാരത്തിനിടയാണ് സംഭവം.
ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ഇരിങ്ങാലക്കുട ചെട്ടിപറമ്പിലെ ഹാളില്‍ വരെൻറ വീട്ടുകാര്‍ സംഘടിപ്പിച്ച വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാൻ വധുവിെൻറ സംഘം എത്തുന്നത്. തുടർന്ന് വധൂവരന്മാരുടെ സംഘാംഗങ്ങൾ ചേരിതിരിഞ്ഞ് വാക്കുതർക്കത്തിലേർപ്പെടുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.
സംഭവത്തില്‍ പരിക്കേറ്റ വധുവിെൻറ ബന്ധുക്കളായ കേച്ചേരി കള്ളിവളപ്പില്‍ പ്രദീപ് (32), സഹോദരന്‍ പ്രശാന്ത് (28), വെള്ളാട്ടുമൂല പുത്തന്‍വീട്ടില്‍ അരുണ്‍(26), കേച്ചേരി ചെരണാണ്ടു വീട്ടില്‍ റാഫേലിെൻറ മകന്‍ നിധിന്‍ (26), ഇരിങ്ങാലക്കുട ചിരട്ടപുരക്കല്‍ മോഹനെൻറ മകന്‍ നിധിന്‍ (26) എന്നിവരെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി . ഇരിങ്ങാലക്കുട സി.ഐ എസ്. നിസാമിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.